ഗാസ:  മേഖലയിലെ രാജ്യങ്ങളുമായി ഊർജിതമായ  ചർച്ച നടക്കുകയാണെന്ന് അമേരിക്കൻ പ്രസിഡണ്ട്

മേഖലയിലെ എല്ലാ രാജ്യങ്ങളും ഈ ചർച്ചകളിൽ പങ്കാളികളാണെന്നും ഇസ്രായേലും ഹമാസും ചർച്ചകളെക്കുറിച്ച് ബോധവാന്മാരാണെന്നും ട്രംപ്

New Update
GAZA

ജിദ്ദ: ​ഗാസയിൽ രണ്ട് വർഷമായി തുടരുന്ന  യുദ്ധം അവസാനിപ്പിക്കുന്നതിനായി മേഖലയിലെ രാജ്യങ്ങളുമായി നടത്തുന്ന  ഫലപ്രദമായ ചർച്ചകൾ  സംബന്ധിച്ച് അമേരിക്കൻ  പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി.

Advertisment

"​ഗാസയെക്കുറിച്ച് മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളുമായി ഞങ്ങൾ വളരെ പ്രചോദനാത്മകവും ഫലപ്രദവുമായ ചർച്ചകൾ  നടത്തിക്കൊണ്ടിരിക്കുകയാണ്.  നാല് ദിവസം മുമ്പ്  ആഴത്തിലുള്ള  ചർച്ചകൾ ഇക്കാര്യത്തിൽ  ആരംഭിച്ചു.   വിജയകരവും സമഗ്രവുമായ ഒരു കരാറിലെത്തും വരെ ചർച്ച തുടരുകയും ചെയ്യും":    ആവശ്യമായിടത്തോളം കാലം തുടരും."വെള്ളിയാഴ്ച  ട്രംപ്  ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി

മേഖലയിലെ എല്ലാ രാജ്യങ്ങളും ഈ ചർച്ചകളിൽ പങ്കാളികളാണെന്നും ഇസ്രായേലും ഹമാസും ചർച്ചകളെക്കുറിച്ച് ബോധവാന്മാരാണെന്നും ട്രംപ്  കൂട്ടിച്ചേർത്തു.  

gaza-1

" മരണത്തിന്റെയും ഇരുട്ടിന്റെയും  യുഗത്തിന്  അറുതി വരുത്തുന്ന ഒരു കരാറിലെത്താനുള്ള  ആവേശവും  സൗഹാർദ്ദ അന്തരീക്ഷവും  ഒരു പരിധിവരെ  നിലവിലുണ്ട്.  ഈ ചർച്ചകളുടെ ഭാഗമാകുന്നത് ഒരു ബഹുമതിയാണ്":   അമേരിക്കൻ പ്രസിഡണ്ട് തുടർന്നു.

ബന്ദികളെ തിരിച്ചു  നൽകുകയും ശാശ്വതവും സുസ്ഥിരവുമായ സമാധാനം കൈവരിക്കുകയുമാണ് വേണ്ടതെന്ന്  പറഞ്ഞു കൊണ്ടാണ് ട്രംപ്  കുറിപ്പ്  അവസാനിപ്പിക്കുന്നത്.

ട്രംപിന്റെ  ​ഗാസ  സമാധാന പദ്ധതിയിലൂടെ:

ഈ ആഴ്ച ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ലോക നേതാക്കൾ ഒത്തുകൂടിയ വേളയിലാണ് ​ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 21 പോയിന്റ് മിഡിൽ ഈസ്റ്റ് സമാധാന പദ്ധതി അമേരിക്ക അവതരിപ്പിച്ചത്. 

21 പോയിന്റുകൾ ഉൾപ്പെട്ടതാണ്  ട്രംപിന്റെ  ​ഗാസ  സമാധാന പദ്ധതി.   ഇക്കാര്യത്തിൽ  അറബ് - മുസ്ലിം  ഭരണാധികാരികളെ  കണ്ട്  പ്രത്യേകമായി  ട്രംപ്  ചർച്ച  നടത്തുകയും  ചെയ്തിരുന്നു.  

ഏതു  അവസ്ഥയിലും  ഇസ്രായിലിന്റെ  ഉറ്റ  സുഹൃത്തും  സഹായിയും ആയ   ട്രംപിന്റെ  പദ്ധതി  അറബ് - മുസ്ലിം  ഭരണാധികാരികൾ ആരെങ്കിലും  എതിർത്തതായി  വാർത്ത ഉണ്ടായിരുന്നുമില്ല.   

ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ​ഗാസയിലെ  യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ദീർഘകാല തടവ് അനുഭവിക്കുന്ന 100 നും 200 നും ഇടയിൽ പലസ്തീൻ തടവുകാരെ മോചിപ്പിക്കണമെന്നും ട്രംപ്  ആവശ്യപ്പെടുന്നു.

പലസ്തീൻ  പ്രതിരോധ വിഭാഗമായ  ഹമാസ്  ​ഗാസയിൽ  നിന്ന് പിന്മാറണം.   ഹമാസ്  ആയുധം  താഴെ  വെക്കണം.  അതിന് പകരമായി  ഹമാസ്  ഭടന്മാർക്ക്  പൊതുമാപ്പ്  നൽകുകയും  ചെയ്യും.   ഇങ്ങനെ പോകുന്നു  ഇസ്രായേൽ  ഇതുവരെ  എതിർപ്പ്  പ്രകടിപ്പിച്ചിട്ടില്ലാത്ത  ട്രംപിന്റെ  സമാധാന പദ്ധ്തി.

GAZA-2

 ഗാസയിലെ  ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ അടച്ചുപൂട്ടണം.  പകരം ,ഐക്യരാഷ്ട്രസഭയുടെയും  രാജ്യാന്തര  സംഘടനകളുടെയും  മേൽനോട്ടത്തിൽ  അനിയന്ത്രിതമായ  മാനുഷിക  സഹായം  ​ഗാസയിൽ  ഉടനെ  എത്തിക്കുമെന്നും  പദ്ധതി  പറയുന്നു.

​ഗാസയിൽ  നിന്ന്  ഇസ്രായേൽ  പൂർണമായി  പിന്മാറണം, എന്നാൽ ഇത്  ക്രമേണയായി  മതി.

​ഗാസ പുനർനിർമിക്കാൻ  ഒരു രാജ്യാന്തര  സഖ്യം  ഉണ്ടാക്കും.   അഞ്ച് വർഷത്തിനുള്ളിലായിരിക്കും  പുനർനിർമ്മാണം.  അതോടൊപ്പം,    ഗസ്സയുടെ ഭരണംA ഹാമാസിന്  പകരം അറബ് -  രാജ്യാന്തര  മേൽനോട്ടത്തിൽ  ആയിരിക്കും,  അതിനായി  ഒരു പലസ്തീൻ സുരക്ഷാ സേനയും  രൂപീകരിക്കും.

മഹമൂദ് അബ്ബാസിന്റെ  ഫലസ്തീൻ അതോറിറ്റി വഴി ​ഗാസ  മുനമ്പിന്റെ  ഭരണം  കൈകാര്യം ചെയ്യുന്നതിനായി ഒരു പലസ്തീൻ കമ്മിറ്റി രൂപീകരിക്കുക, താത്കാലികമായി  ഒരു അറബ് - രാജ്യാന്തര  സംവിധാനം  ഏർപ്പെടുത്തുക എന്നിവയും  ട്രംപ്  മുന്നോട്ട് വെക്കുന്നു,

വെസ്റ്റ് ബാങ്ക്  ഇസ്രായേൽ പിടിച്ചെടുക്കരുതെന്നും അമേരിക്കൻ  പദ്ധതി സൂചിപ്പിച്ചു.

Advertisment