30 വർഷമായി യുഎസിൽ താമസിക്കുന്ന 60 കാരിയായ ഇന്ത്യൻ വംശജയെ ഗ്രീൻ കാർഡ് അഭിമുഖത്തിനിടെ അറസ്റ്റ് ചെയ്തു

രണ്ട് പതിറ്റാണ്ടിലേറെയായി, കൗറും ഭര്‍ത്താവും ബെല്‍മോണ്ട് ഷോറിലെ സെക്കന്‍ഡ് സ്ട്രീറ്റില്‍ നടരാജ് ക്യുസിന്‍ ഓഫ് ഇന്ത്യ ആന്‍ഡ് നേപ്പാള്‍ നടത്തിയിരുന്നു

New Update
Untitled

ഡല്‍ഹി: ഗ്രീന്‍ കാര്‍ഡ് അഭിമുഖത്തിന്റെ അവസാന ഘട്ടത്തിനിടെ യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ 60 വയസ്സുള്ള ഒരു ഇന്ത്യന്‍ വംശജയെ കസ്റ്റഡിയിലെടുത്തതായി കുടുംബം അറിയിച്ചു.

Advertisment

1994 മുതല്‍ അമേരിക്കയില്‍ താമസിക്കുന്ന ബബ്ലെജിത് കൗറിനെ, അവരുടെ ഗ്രീന്‍ കാര്‍ഡ് അപേക്ഷയുമായി ബന്ധപ്പെട്ട ബയോമെട്രിക് സ്‌കാനിംഗിനിടെ കസ്റ്റഡിയിലെടുത്തതായി മകള്‍ ജ്യോതി പറഞ്ഞു.


ലോംഗ് ബീച്ച് വാച്ച്‌ഡോഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കൗറിന്റെ മറ്റൊരു മകള്‍, യുഎസ് പൗരത്വം നേടിയിട്ടുണ്ട്, ഭര്‍ത്താവും ഗ്രീന്‍ കാര്‍ഡ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ഇതിനകം ഗ്രീന്‍ കാര്‍ഡ് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


ഡിസംബര്‍ 1 ന് തന്റെ അമ്മ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഓഫീസിലെ ഫ്രണ്ട് ഡെസ്‌കില്‍ ഇരിക്കുകയായിരുന്നുവെന്ന് ജോതി പറഞ്ഞു. അന്ന് നിരവധി ഫെഡറല്‍ ഏജന്റുമാര്‍ കടന്നുവന്ന് ഒരു മുറിയിലേക്ക് വിളിച്ചുവരുത്തി. അവിടെവെച്ച് അറസ്റ്റ് ചെയ്യുകയാണെന്ന് അറിയിച്ചു.

മണിക്കൂറുകളോളം കൗര്‍ എവിടെയാണെന്ന് കുടുംബത്തിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീട് അവരെ ഒരു രാത്രികൊണ്ട് അഡെലാന്റോയിലേക്ക് മാറ്റി എന്ന് അവര്‍ മനസ്സിലാക്കി. മുന്‍ ഫെഡറല്‍ ജയിലാണ് അഡെലാന്റോ. ഇപ്പോള്‍ അത് ഒരു ഐസിഇ തടങ്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

അമേരിക്കയിലേക്ക് കുടിയേറിയ ശേഷം, കൗറും കുടുംബവും ആദ്യം ലഗുണ ബീച്ചിലാണ് താമസിച്ചിരുന്നത്, പിന്നീട് ലോംഗ് ബീച്ചിലേക്ക് താമസം മാറി, അവിടെ അവര്‍ ബെല്‍മോണ്ട് ഷോര്‍ പ്രദേശത്ത് ജോലി ചെയ്തു.


കൗറിനും ഭര്‍ത്താവിനും മൂന്ന് കുട്ടികളുണ്ട്. 34 വയസ്സുള്ള ജ്യോതിക്ക് യുഎസില്‍ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് പ്രോഗ്രാമിന് കീഴില്‍ നിയമപരമായ പദവിയുണ്ട്, അതേസമയം അവരുടെ മൂത്ത സഹോദരനും സഹോദരിയും യുഎസ് പൗരന്മാരാണ്.


രണ്ട് പതിറ്റാണ്ടിലേറെയായി, കൗറും ഭര്‍ത്താവും ബെല്‍മോണ്ട് ഷോറിലെ സെക്കന്‍ഡ് സ്ട്രീറ്റില്‍ നടരാജ് ക്യുസിന്‍ ഓഫ് ഇന്ത്യ ആന്‍ഡ് നേപ്പാള്‍ നടത്തിയിരുന്നു, ഇത് പ്രാദേശിക സമൂഹത്തിന്റെ അറിയപ്പെടുന്ന ഭാഗമായി മാറി.

ഈ വര്‍ഷം ആദ്യം ഫാര്‍മസി ശൃംഖല അടച്ചുപൂട്ടുന്നതുവരെ അവര്‍ ഏകദേശം 25 വര്‍ഷത്തോളം ബെല്‍മോണ്ട് ഷോര്‍ റൈറ്റ് എയ്ഡില്‍ ജോലി ചെയ്തു. അടുത്തിടെ, റോയല്‍ ഇന്ത്യന്‍ കറി ഹൗസിലെ റെസ്റ്റോറന്റ് ജോലിയിലേക്ക് മടങ്ങാന്‍ അവര്‍ തയ്യാറെടുക്കുകയായിരുന്നു.

Advertisment