ബംഗ്ലാദേശിൽ 40 വയസ്സുള്ള ഹിന്ദു പലചരക്ക് കടയുടമ കൊല്ലപ്പെട്ടു, മൂന്നാഴ്ചയ്ക്കുള്ളിൽ ആറാമത്തെ സംഭവം

ശരത് മണി കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ജഷോര്‍ ജില്ലയില്‍ 45 വയസ്സുള്ള മറ്റൊരു ഫാക്ടറി ഉടമ വെടിയേറ്റ് മരിച്ചിരുന്നു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ധാക്ക: ബംഗ്ലാദേശില്‍ ശരത് മണി ചക്രവര്‍ത്തി എന്ന 40 വയസ്സുള്ള ഹിന്ദു യുവാവ് കൊല്ലപ്പെട്ടു, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മാത്രമല്ല, രാജ്യത്ത് തുടരുന്ന അശാന്തിക്കിടയില്‍ വെറും 18 ദിവസത്തിനുള്ളില്‍ സമുദായത്തിലെ അംഗങ്ങള്‍ക്ക് നേരെ നടക്കുന്ന ആറാമത്തെ ആക്രമണമാണിത്. 

Advertisment

തിങ്കളാഴ്ച രാത്രി 10 മണിയോടെ നര്‍സിങ്ഡി ജില്ലയില്‍ പലചരക്ക് കട ഉടമയായ ശരത് മണിയെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ട് ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മരിച്ചു.


ശരത് മണി കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ജഷോര്‍ ജില്ലയില്‍ 45 വയസ്സുള്ള മറ്റൊരു ഫാക്ടറി ഉടമ വെടിയേറ്റ് മരിച്ചിരുന്നു.

ഒരു പത്രത്തിന്റെ ആക്ടിംഗ് എഡിറ്റര്‍ കൂടിയായ റാണ പ്രതാപിനെ ഒരു കൂട്ടം ആളുകള്‍ തലയ്ക്ക് വെടിവച്ചു കൊന്നു, കഴുത്തും അറുത്തു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

പലാഷ് ഉപജില്ലയ്ക്ക് കീഴിലുള്ള തിരക്കേറിയ മാര്‍ക്കറ്റില്‍ തന്റെ കട നടത്തിക്കൊണ്ടിരിക്കെയാണ് ചക്രവര്‍ത്തിയെ അജ്ഞാതര്‍ ആക്രമിച്ചത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.


തെക്കന്‍ ബംഗ്ലാദേശിലെ ജെസ്സോര്‍ ജില്ലയില്‍ തിങ്കളാഴ്ച ഒരു പത്രത്തിന്റെ ആക്ടിംഗ് എഡിറ്റര്‍ കൂടിയായ മറ്റൊരു ഹിന്ദു ബിസിനസുകാരനെ അജ്ഞാതരായ അക്രമികള്‍ തലയ്ക്ക് വെടിവച്ചു കൊന്നതായി അധികൃതര്‍ അറിയിച്ചു.


'ജെസ്സോറിലെ കേശബ്പൂര്‍ പ്രദേശത്ത് റാണാ പ്രതാപ് ബൈരാഗി എന്നയാള്‍ വെടിയേറ്റ് മരിച്ചതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു,' ബംഗ്ലാദേശ് പൂജ ആഘോഷ കമ്മിറ്റി പ്രസിഡന്റ് ബാഷുദേബ് ധര്‍ പറഞ്ഞു.

Advertisment