ഗ്വാട്ടിമാലയിൽ യാത്രാ ബസ് റാവൈനിലേക്ക് ഇടിച്ചുകയറി 15 പേർ മരിച്ചു, 19 പേർക്ക് പരിക്കേറ്റു

റോഡിന്റെ അപകടകരമായ അവസ്ഥയ്ക്കും ഇടയ്ക്കിടെയുള്ള മൂടല്‍മഞ്ഞിനും പേരുകേട്ട പ്രദേശമാണിത്.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ഡല്‍ഹി: പടിഞ്ഞാറന്‍ ഗ്വാട്ടിമാലയിലെ ഇന്റര്‍-അമേരിക്കന്‍ ഹൈവേയില്‍ ഉണ്ടായ ദാരുണമായ ബസ് അപകടത്തില്‍ 15 പേര്‍ മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു. സോളോള ഡിപ്പാര്‍ട്ട്മെന്റിലാണ് അപകടം നടന്നത്.

Advertisment

റോഡിന്റെ അപകടകരമായ അവസ്ഥയ്ക്കും ഇടയ്ക്കിടെയുള്ള മൂടല്‍മഞ്ഞിനും പേരുകേട്ട പ്രദേശമാണിത്.


പാസഞ്ചര്‍ ബസ് ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞു. മരിച്ചവരില്‍ 11 പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു പ്രായപൂര്‍ത്തിയാകാത്തയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക അഗ്‌നിശമന വകുപ്പ് വക്താവ് ലിയാന്‍ഡ്രോ അമാഡോ സ്ഥിരീകരിച്ചു.


'ഈ ദാരുണമായ വാഹനാപകടത്തില്‍ പതിനഞ്ച് പേര്‍ മരിച്ചു,' 19 ഓളം അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ പരിക്കേറ്റവരെ സഹായിക്കാന്‍ സ്ഥലത്തെത്തി.

പരിക്കേറ്റ യാത്രക്കാരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി. അമാഡോ മാധ്യമങ്ങളോട് പറഞ്ഞു. 

Advertisment