New Update
/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കെയ്‌റോ: മോർച്ചറിയിൽ മൃതദേഹങ്ങൾ പരിശോധിച്ചുകൊണ്ടിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഈജിപ്ഷ്യൻ സ്വദേശിയായ ജീവനക്കാരന് കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു.
Advertisment
പഠനത്തിന്റെ ഭാഗമായി ശവശരീരങ്ങൾ നിരീക്ഷിക്കുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് ഇയാൾ ദുരുദ്ദേശ്യത്തോടെ സമീപിച്ചത്.
ജോലിസ്ഥലത്ത് എത്തുന്ന വിദ്യാർത്ഥികളെ ഉച്ചത്തിൽ നിലവിളിച്ചും മറ്റും ഭയപ്പെടുത്തുന്നത് ഇയാളുടെ ശീലമായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അനാട്ടമി പഠനത്തിന്റെ ഭാഗമായി വിദ്യാർത്ഥിനി മൃതദേഹങ്ങൾ പരിശോധിച്ചുകൊണ്ടിരുന്ന തക്കം നോക്കിയാണ് പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. കേസ് പരിഗണിച്ച കോടതി കുറ്റം തെളിഞ്ഞതിനെത്തുടർന്ന് അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us