'ഇസ്രയേലി ആക്രമണത്തിൽ' പരുക്കേറ്റ ബന്ദിയുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു

New Update
Mnjv hhj

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ പരുക്കേറ്റയാൾ എന്ന് ഹമാസ് അവകാശപ്പെടുന്ന ഒരു ബന്ദിയുടെ വീഡിയോ ഭീകര സംഘടനയുടെ സൈനിക വിഭാഗമായ അൽ കാസം ബ്രിഗേഡ്‌സ് പുറത്തുവിട്ടു. ഭൂഗർഭ ടണലിൽ മുഖംമൂടി വച്ച ഭീകരർ ബന്ദിയുടെ ചുറ്റിലും നിന്ന് ആർത്തു വിളിക്കുന്നത് വീഡിയോയിൽ കാണാം.

Advertisment

മാക്‌സിം ഹെർകിൻ എന്നാണ് ഈ ബന്ദിയുടെ പേരെന്നും ഹമാസ് പുറത്തു വിടുന്ന ഇയാളുടെ രണ്ടാമത്തെ വീഡിയോ ആണിതെന്നും ഇസ്രയേലി മാധ്യമങ്ങൾ പറഞ്ഞു.

"ഞാൻ ബന്ദി നമ്പർ 24 ആണ്," ഹെർകിൻ വിഡിയോയിൽ പറയുന്നു. "വെടിനിർത്തൽ കഴിഞ്ഞു ഞങ്ങളെ ബോംബ് ചെയ്തു. ഞങ്ങൾ മരണത്തിൽ നിന്നു രക്ഷപെട്ടെന്നു മാത്രം. ഞങ്ങൾ ടണലിലേക്കു മാറിയ ശേഷവും ബോംബിട്ടു."  

ഇസ്രയേലി സർക്കാരിന്റെ തന്ത്രങ്ങളെ വിമർശിച്ച ബന്ദി പറഞ്ഞു: "എന്റെ ആരോഗ്യം വളരെ മോശമാണ്. മരുന്നില്ല, ഡോക്ടറെ കിട്ടുന്ന പ്രശ്നമില്ല. എന്റെ സഹപ്രവർത്തകന്‌ എന്ത് സംഭവിച്ചെന്ന് എനിക്കറിയില്ല."

ബന്ദികളെ തടവുകാർക്കു പകരം കൈമാറുന്ന കരാറിനു ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ മേൽ സമ്മർദം ചെലുത്താൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.