സുപ്രധാന നീക്കം. ഹമാസ് 33 ബന്ദികളെ മോചിപ്പിക്കും. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് പ്രതീക്ഷ. 

New Update
hamaz

വാഷിംഗ്ടണ്‍: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് പ്രതീക്ഷ. 

Advertisment

അതേസമയം 1000 പലസ്തീനി തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുന്നതിലും ചര്‍ച്ച തുടരുന്നു. മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അമീറുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചു.


ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാരുടെ മോചനവും ആവശ്യപ്പെട്ടുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ കരടുരേഖമധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ ഇസ്രയേല്‍, ഹമാസ് അധികൃതര്‍ക്ക് കൈമാറി.


നൂറ് കണക്കിന് മനുഷ്യരുടെ ജീവനെടുത്ത, 15 മാസം നീണ്ട ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ സുപ്രധാന നീക്കമാണ് ഇത്. 


കുട്ടികള്‍, സൈനികരുള്‍പ്പെടെയുള്ള സ്ത്രീകള്‍, 50നു മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍, പരുക്കേറ്റവരും അസുഖ ബാധിതരുമായവരേയുമാണ് ആദ്യം മോചിപ്പിക്കുക. ഇക്കാര്യത്തില്‍ ഹമാസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

Advertisment