‘ഒന്നു വരുമോ? എ​ന്നെ രക്ഷിക്കുമോ? എനിക്ക് വല്ലാതെ പേടിയാകുന്നു’.. ആ അമ്മയുടെ കാത്തിരിപ്പ് വിഫലം... സഹായത്തിനായുള്ള ഫോൺ കോളുകൾക്ക് ശേഷം 6 വയസുകാരിയായ ഹിന്ദ് റജബിനെ ഗാസയിൽ മരിച്ച നിലയിൽ കണ്ടെത്തി

New Update
hind gaza.jpg

ഗസ്സ: ‘ഒന്നു വരുമോ? എ​ന്നെ രക്ഷിക്കുമോ? എനിക്ക് വല്ലാതെ പേടിയാകുന്നു​' എന്ന് കൂറ്റൻ യുദ്ധടാങ്കുകൾക്ക് മുന്നിൽ നിന്നും  സഹായം ചോദിച്ച  കുഞ്ഞു റജബ് ഇനി ഓർമ. ഇസ്രായേലി പട്ടാളത്തിന്റെ വെടിയേറ്റ് റജബ് കൊല്ലപ്പെട്ടിരിക്കുന്നു. റജബിനൊപ്പം സഞ്ചരിച്ച കുടുംബാംഗങ്ങളും കുട്ടിയെ രക്ഷിക്കാനിറങ്ങിയ പാരമെഡിക്കൽ സ്റ്റാഫും ഇസ്രായേൽ ആ​ക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.

Advertisment


അവളുടെ നിരവധി ബന്ധുക്കളും അവളെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് പാരാമെഡിക്കുകളും.ഹിന്ദ് റജബ് അവളുടെ അമ്മായി, അമ്മാവൻ, മൂന്ന് കസിൻസ് എന്നിവരോടൊപ്പം നഗരത്തിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ അവർ സഞ്ചരിച്ച കാർ ഇസ്രായേൽ ടാങ്കുകളുമായി മുഖാമുഖം വന്ന് വെടിവയ്പ്പിൽ അകപ്പെടുകയായിരുന്നു.

Destroyed car riddled with bullet holes

ഗസ്സ സിറ്റിയിലെ വീട്ടിൽനിന്ന് അമ്മാവനും അമ്മായിക്കും അഞ്ചു കസിൻസിനുമൊപ്പം ജനുവരി 29ന്റെ രാവിലെയാണ് അവളും ഇറങ്ങിത്തിരിച്ചത്. ഗസ്സ സിറ്റിയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം അന്ത്യശാസന നൽകിയതിനു പിന്നാലെയായിരുന്നു അവർ വീട്ടിൽ നിന്നിറങ്ങിയത്. കോസ്റ്റ് റോഡിലൂടെ തെക്കൻ മേഖല ലക്ഷ്യമിട്ടായിരുന്നു യാത്ര.​ പ്രദേശത്ത് ഇസ്രായൽ സേന കനത്ത രീതിയിൽ ഷെല്ലാക്രമണം നടത്തിയിരുന്നതായി റജബിന്റെ മാതാവ് വിസ്സാം ഹമാദ പറയുന്നു. ‘ഞങ്ങൾ വല്ലാതെ പേടിച്ചുപോയിരുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നി. വ്യോമാക്രമണങ്ങളിൽനിന്ന് രക്ഷ നേടാൻ വിവിധ സ്ഥലങ്ങളിലേക്ക് മാറിമാറിയാണ് യാത്ര തുടർന്നത്’. നഗരത്തി​ന്റെ കിഴക്കുഭാഗത്തുള്ള അൽ അഹ്‍ലി ആ​ശുപത്രിയിൽ അഭയം തേടാമെന്നാണ് കുടുംബം കരുതിയത്. അവിടം സുരക്ഷിതമായിരിക്കുമെന്ന തോന്നലിലായിരുന്നു അത്.

ഹിന്ദ് റജബ്

മുതിർന്ന കുട്ടിയുമായി വിസ്സാം നടന്നുപോകാനാണ് തീരുമാനിച്ചത്. ആറു വയസ്സു മാത്രമുള്ള ഹിന്ദിന് അമ്മാവന്റെ കാറിൽ ഒരിടംകിട്ടി. കനത്ത മഴയും തണുപ്പുമുണ്ടായിരുന്നു. ആ മഴയിൽനിന്ന് രക്ഷപ്പെടാമല്ലോ എന്നോർത്താണ് പൊന്നുമകളെ വിസ്സാം സഹോദര​ന്റെ കാറിൽ വിട്ടത്. എന്നാൽ, കാർ പുറപ്പെട്ടതിനു പിന്നാലെ അതേ ദിശയിൽനിന്ന് വെടിയൊച്ചകളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതായി വിസ്സാം പറഞ്ഞു. നഗരത്തിലെ ​പ്രശസ്തമായ അൽ അസ്ഹർ യൂനിവേഴ്സിറ്റി ലക്ഷ്യമിട്ടാണ് റജബിന്റെ അമ്മാവൻ കാ​റോടിച്ചത്. അപ്രതീക്ഷിതമായി കാർ ഇസ്രായേലി ടാങ്കിനു മുന്നിൽ പെട്ടതായിരിക്കാമെന്ന് കരുതുന്നു. രക്ഷക്കായി അടുത്തുള്ള പെട്രോൾ സ്റ്റേഷനിലേക്ക് കാർ മാറ്റിയെങ്കിലും കനത്ത വെടിയൊച്ചകൾക്കു നടുവിലമർന്നു ആ കാർ.

ഹിന്ദ് റജബ്
 ഹിന്ദും  എമർജൻസി കോൾ ഓപ്പറേറ്റർമാർ തമ്മിലുള്ള കോളുകളുടെ ഓഡിയോ റെക്കോർഡിംഗുകൾ സൂചിപ്പിക്കുന്നത് അവൾ സഹായം ചോദിക്കുമ്പോൾ  ആറ് വയസ്സുകാരി മാത്രമാണ് കാറിൽ ജീവനോടെ അവശേഷിക്കുന്നത്, ഇസ്രായേലി സേനയിൽ നിന്ന് ബന്ധുക്കളുടെ മൃതദേഹങ്ങൾക്കിടയിൽ അവൾ ഒളിച്ചിരിക്കുകയായിരുന്നു 

കൂടുതൽ വെടിയൊച്ചയുടെ ശബ്ദത്തിനിടയിൽ ഫോൺ ലൈൻ കട്ട് ആയതോടെ അവളെ രക്ഷിക്കാൻ ആരെയെങ്കിലും വേണമെന്ന അവളുടെ അപേക്ഷയും  നില്ക്കുകയായിരുന്നു. 

Advertisment