4,500 കോടിയുടെ കനത്ത ആഘാതം; ഇന്ത്യ-പാക് പോരാട്ടം മുടങ്ങിയാൽ തകരുന്നത് ആഗോള ക്രിക്കറ്റ് സമ്പദ്‌വ്യവസ്ഥ; പാകിസ്താനെ കാത്തിരിക്കുന്നത് വൻ ദുരന്തം

ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങള്‍, പരസ്യ വരുമാനം, സ്‌പോണ്‍സര്‍ഷിപ്പുകള്‍, ടിക്കറ്റ് വില്‍പന എന്നിവയെല്ലാം ചേര്‍ത്താണ് ഈ ഭീമമായ തുക കണക്കാക്കുന്നത്.

New Update
Untitled

ദുബായ്: ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ബഹിഷ്‌കരിക്കാനുള്ള പാകിസ്താന്റെ തീരുമാനം ആഗോള ക്രിക്കറ്റ് വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. വെറുമൊരു മത്സരം എന്നതിലുപരി, ഏകദേശം 500 ദശലക്ഷം ഡോളര്‍ (ഏകദേശം 4,500 കോടി രൂപ) മൂല്യമുള്ള ഈ മഹാമേള മുടങ്ങുന്നത് ലോക ക്രിക്കറ്റിന്റെ സാമ്പത്തിക അടിത്തറയെത്തന്നെ ഉലയ്ക്കുമെന്നാണ് വിലയിരുത്തല്‍.

Advertisment

ബ്രോഡ്കാസ്റ്റിംഗ് അവകാശങ്ങള്‍, പരസ്യ വരുമാനം, സ്‌പോണ്‍സര്‍ഷിപ്പുകള്‍, ടിക്കറ്റ് വില്‍പന എന്നിവയെല്ലാം ചേര്‍ത്താണ് ഈ ഭീമമായ തുക കണക്കാക്കുന്നത്.


ഇന്ത്യ-പാക് മത്സരത്തിനിടെയുള്ള 10 സെക്കന്‍ഡ് പരസ്യത്തിന് 25 മുതല്‍ 40 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. മത്സരം മുടങ്ങിയാല്‍ പരസ്യ വരുമാനത്തില്‍ മാത്രം 300 കോടി രൂപയുടെ നഷ്ടം ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് ഉണ്ടാകും.


ഒരു ലോകകപ്പ് മത്സരത്തിന് ശരാശരി 138.7 കോടി രൂപയാണ് ഐസിസി മൂല്യം കണക്കാക്കുന്നത്. ഇത് റദ്ദാക്കപ്പെടുന്നത് ഐസിസിയുടെ മൊത്തം ലാഭത്തെ ബാധിക്കുകയും മറ്റ് അംഗരാജ്യങ്ങള്‍ക്ക് നല്‍കുന്ന വിഹിതത്തില്‍ കുറവുണ്ടാകാന്‍ കാരണമാവുകയും ചെയ്യും.

ഈ ബഹിഷ്‌കരണം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ തന്നെയാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ സ്വയം പിന്മാറുന്നത് 'ഫോഴ്‌സ് മജ്യൂര്‍' പരിധിയില്‍ വരാത്തതിനാല്‍ ഇന്‍ഷുറന്‍സ് തുകയോ നിയമപരമായ പരിരക്ഷയോ പാകിസ്താന് ലഭിക്കില്ല.


ഐസിസി വരുമാനത്തിന്റെ 5.75% (ഏകദേശം 34.51 ദശലക്ഷം ഡോളര്‍) ആണ് പാകിസ്താന് പ്രതിവര്‍ഷം ലഭിക്കുന്നത്. നിബന്ധനകള്‍ ലംഘിക്കുന്നതോടെ ഈ തുക മരവിപ്പിക്കാന്‍ ഐസിസിക്ക് സാധിക്കും.


പാകിസ്താന്റെ മത്സരങ്ങള്‍ റിസ്‌ക് ആണെന്ന തോന്നല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്കിടയില്‍ ഉണ്ടായാല്‍ ഭാവിയില്‍ പാകിസ്താന്‍ ഉള്‍പ്പെടുന്ന മത്സരങ്ങളുടെ സംപ്രേക്ഷണാവകാശ തുക കുത്തനെ ഇടിയും.

Advertisment