ഇമ്രാൻ ഖാനെ കാണാൻ അനുമതി തേടി പി.ടി.ഐ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു; റാവൽപിണ്ടിയിൽ സെക്ഷൻ 144 പ്രഖ്യാപിച്ചു

ഇമ്രാന്‍ ഖാന്റെ മരണത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

New Update
Untitled

ഇമ്രാന്‍ ഖാന്റെ മരണത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.: റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ വെച്ച് പിടിഐ മേധാവി കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെതിരെ ഇമ്രാന്‍ ഖാന്റെ അനുയായികള്‍ ഇന്ന് വലിയ പ്രതിഷേധം നടത്തും.

Advertisment

ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് പി.ടി.ഐ എംപിമാര്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം, ഇമ്രാന്‍ ഖാന്റെ സഹോദരിമാരും അവരുടെ അനുയായികളും അഡിയാല ജയിലിന് പുറത്ത് പ്രകടനം നടത്തും. ജയിലിനു ചുറ്റും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി തേടി ആറ് അഭിഭാഷകരുടെ പട്ടിക പിടിഐ അഡിയാല ജയില്‍ അധികാരികള്‍ക്ക് സമര്‍പ്പിച്ചു. പാകിസ്ഥാനിലുടനീളമുള്ള തങ്ങളുടെ അനുയായികളോട് ജയിലിന് പുറത്ത് ഒത്തുകൂടാന്‍ പാര്‍ട്ടി അഭ്യര്‍ത്ഥിച്ചു.

പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാനിരിക്കെ, പാകിസ്ഥാന്‍ സര്‍ക്കാര്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റാവല്‍പിണ്ടിയില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്, അഡിയാല ജയിലിലേക്കുള്ള എല്ലാ റോഡുകളും അടച്ചു.

ഖൈബര്‍ പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രിയും പി.ടി.ഐ നേതാവുമായ സൊഹൈല്‍ അഫ്രീദിക്ക് ഇമ്രാന്‍ ഖാനെ കാണാന്‍ പലതവണ അനുമതി നിഷേധിച്ചിരുന്നു. പി.ടി.ഐ മേധാവിയെക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാക്കിയില്ലെങ്കില്‍ പാകിസ്ഥാനിലുടനീളം വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഫ്രീദി അഡിയാല ജയില്‍ ജയിലിന് പുറത്ത് ഒരു പ്രതിഷേധ പ്രകടനം നടത്തി.'


ഇമ്രാന്‍ ഖാന്റെ മീറ്റിംഗുകള്‍ അധികാരികള്‍ തടഞ്ഞുകൊണ്ടിരിക്കുന്നത് മുഴുവന്‍ രാജ്യത്തിനും വളരെയധികം ആശങ്കാജനകമാണ്. നവംബര്‍ 4 മുതല്‍ ഇപ്പോള്‍ 28 ദിവസമായിട്ടും അദ്ദേഹത്തെ ഒരാളെ പോലും കാണാന്‍ അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സൊഹൈല്‍ അഫ്രീദി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


ഇത് ഉടന്‍ അവസാനിപ്പിക്കണം, അദ്ദേഹത്തിന്റെ മീറ്റിംഗുകള്‍ കൂടുതല്‍ കാലതാമസമില്ലാതെ പുനഃസ്ഥാപിക്കണം,' പിടിഐ കാനഡ എക്സ് ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തു.

ഇമ്രാന്‍ ഖാന്റെ മരണത്തെക്കുറിച്ച് സ്ഥിരീകരിക്കാത്ത അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയും സൈനിക മേധാവി അസിം മുനീറും ചേര്‍ന്ന് റാവല്‍പിണ്ടിയിലെ അദ്യാല ജയിലില്‍ വെച്ച് ഖാനെ വധിക്കാന്‍ പദ്ധതിയിട്ടതായി ബലൂചിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചതിനെത്തുടര്‍ന്നാണ് ഊഹാപോഹങ്ങള്‍ ശക്തമായത്. 

Advertisment