ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളം, ശുഭപ്രതീക്ഷ; ജമാഅത്തെ ഇസ്ലാമി അമീർ. ധാക്കയിലെ ഷെറാട്ടൺ ഹോട്ടലിൽ വിദേശ നയതന്ത്രജ്ഞർക്കും അന്താരാഷ്ട്ര നിരീക്ഷകർക്കുമായി ഒരുക്കിയ വിരുന്നിലാണ് അദ്ദേഹം പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കിയത്

ധാക്കയിലെ ഷെറാട്ടൺ ഹോട്ടലിൽ വിദേശ നയതന്ത്രജ്ഞർക്കും അന്താരാഷ്ട്ര നിരീക്ഷകർക്കുമായി ഒരുക്കിയ വിരുന്നിലാണ് അദ്ദേഹം പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കിയത്.

New Update
bangla

ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് ജമാഅത്തെ ഇസ്ലാമി അമീർ ഡോ. ഷഫീഖുർ റഹ്മാൻ. 

Advertisment

ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയാണെന്ന ചോദ്യത്തിന്, തങ്ങൾ ഇരിക്കുന്ന ഹാളിലെ ദീപാലങ്കാരങ്ങളെ ചൂണ്ടിക്കാട്ടി 'വർണ്ണാഭം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ധാക്കയിലെ ഷെറാട്ടൺ ഹോട്ടലിൽ വിദേശ നയതന്ത്രജ്ഞർക്കും അന്താരാഷ്ട്ര നിരീക്ഷകർക്കുമായി ഒരുക്കിയ വിരുന്നിലാണ് അദ്ദേഹം പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കിയത്. 

ഹാളിലെ ദീപാലങ്കാരങ്ങൾക്ക് പച്ചനിറമാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ നിരീക്ഷണത്തിന്, 'പച്ച പുരോഗതിയുടെ അടയാളമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇന്ത്യ ബംഗ്ലാദേശിന്റെ അയൽരാജ്യമാണെന്നും ആ ബന്ധത്തിന് തങ്ങൾ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment