/sathyam/media/media_files/2026/02/17/india-france-2026-02-17-20-11-00.jpg)
മുംബൈ: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മാക്രോണും മുംബൈയിൽ കൂടിക്കാഴ്ച നടത്തി.
പ്രതിരോധം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഊർജം തുടങ്ങിയ മേഖലകളിൽ നിർണായകമായ തീരുമാനങ്ങൾ ഉച്ചകോടിയിലുണ്ടായി.
114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ സുപ്രധാന നീക്കത്തിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്.
'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഹെലികോപ്റ്ററുകളുടെയും മിസൈലുകളുടെയും സംയുക്ത നിർമാണത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.
എച്ച്125 ഹെലികോപ്റ്റർ അസംബ്ലി ലൈൻ ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര-സാങ്കേതിക മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനായി 'ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷം 2026' ഇരുനേതാക്കളും ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും പുതിയ അവസരങ്ങൾ ഇത് നൽകും.
ഡൽഹിയിൽ നടക്കുന്ന 'എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മാക്രോൺ ഇന്ത്യയിലെത്തിയത്. നിർമിത ബുദ്ധി മേഖലയിൽ ഇരുരാജ്യങ്ങളും കൈകോർക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us