ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് സുമാത്ര പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ 50 പേർ മരിച്ചു. മാറാപ്പി അഗ്നിപർവ്വത താലൂക്കിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും നദികൾ കരകവിഞ്ഞൊഴുകിയതായി അധികൃതർ അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾ തകരുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിലാവുകയും ചെയ്തു. അതേസമയം, കാണാതായ 27 പേർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്.