Advertisment

സൂര്യഗ്രഹണം ലോകാവസാനമെന്ന് വിശ്വസിച്ചു; ഭർത്താവിനെയും കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ ജ്യോതിഷവിഷയങ്ങൾ ചെയ്യുന്ന ഇൻഫ്ലുവൻസർ

New Update
daniyal cherkki1.jpg

അമേരിക്ക: സൂര്യഗ്രഹണം ലോകാവസാനമെന്ന് ഭയന്ന് ഭർത്താവിനെയും കുട്ടികളെയും യുവതി ക്രൂരമായി കൊലപ്പെടുത്തി. അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് 34 കാരി ഭർത്താവിനെ കുത്തിക്കൊല്ലുകയും, കുട്ടികളെ ഓടുന്ന കാറിൽ നിന്ന് എറിയുകയും ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ജ്യോതിഷവിഷയങ്ങൾ ചെയ്യുന്ന ഇൻഫ്ലുവെൻസറായ ഡാനിയേൽ ചെർക്കിയാഹ് ജോൺസൺ ആണ് ഭർത്താവിനെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത്. കുട്ടികളിൽ ഒരാൾ മരിക്കുകയും ഒരാൾ ഗുരുതര പരിക്കുകളുമായി രക്ഷപെടുകയും ചെയ്തു. കുട്ടികളെഎറിഞ്ഞ ശേഷം അമിതവേഗതയിൽ കാറോടിച്ച യുവതി വണ്ടി മരത്തിലിടിപ്പിച്ച് ജീവനൊടുക്കാനും ശ്രമിച്ചു.

ദിവസങ്ങൾക്ക് മുൻപ് തന്നെ സൂര്യഗ്രഹണത്തെക്കുറിച്ച് ‘ആത്മീയ യുദ്ധം’ എന്ന് യുവതി തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ കുറിച്ചിരുന്നു. ഗ്രഹണം ലോകാവസാനത്തിന്റെ ലക്ഷണമാണെന്നാണ് ഇവർ വിശ്വസിച്ചിരുന്നത്. ഗ്രഹണത്തിന് മണിക്കൂറുകൾ മുൻപാണ് ഇത്തരമൊരു ആക്രമണപരമ്പര ഇവർ അഴിച്ചുവിട്ടത്. സംഭവത്തിനുമുൻപ് തന്റെ പങ്കാളിയായ അലൻ ചേനിയുമായി ഡാനിയേൽ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നാണ് അലനെ കുത്തിക്കൊലപ്പെടുത്തിയത്. ശേഷം എട്ടുമാസമുള്ള കുഞ്ഞിനെയും ഒമ്പതുവയസുള്ള കുട്ടിയേയും കൂട്ടി കാറിൽ ദേശീയപാത 405 ലേക്ക് കടക്കുകയായിരുന്നു. അതിവേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് ഇവർ കുട്ടികളെ കാറിൽ നിന്നു പുറത്തേക്കെറിഞ്ഞത്.

‘ലോകം മാറുകയാണ് ശരിയായ ചേരി തിരഞ്ഞെടുക്കണമെന്ന്’ ഏപ്രിൽ 4 ന് തന്റെ എക്‌സിൽ ഡാനിയേൽ കുറിച്ചിരുന്നു. തൊട്ടടുത്ത ദിവസം ലോകാവസാനമടുത്തുവെന്നും ഒരു കുറിപ്പ് പോസ്റ്റ് ചെയ്തു. ജ്യോതിഷത്തിന് പുറമെ കോൺസ്പിറസി തിയറികളും തന്റെ അക്കൗണ്ടിലൂടെ ഡാനിയേൽ പ്രചരിപ്പിച്ചിരുന്നു. കൊവിഡിൽ വാക്സിനുകൾക്കെതിരെയും ഇവർ സംസാരിച്ചിരുന്നു. കൂടാതെ മദ്യപാനം, ഓറ ക്ലിയറൻസ് മുതലായ വിഷയങ്ങളെക്കുറിച്ച് കോൺസ്പിറസികൾ ഇവർ പ്രചരിപ്പിച്ചിരുന്നു

Advertisment