വൈറ്റ് ഹൗസിലേക്ക് ഒരു ചുവട് മുന്നില്‍ ട്രംപ്. ഭരണ വിരുദ്ധ വികാരം വോട്ടാക്കി മറ്റിയ ട്രംപിൻ്റെ മുന്നേറ്റം തടയാനാകാതെ കമലയും. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നടക്കുന്നത് ചരിത്രപരമായ പോരാട്ടം..

New Update
trumUntitleduss

വാഷിംഗ്ടണ്‍: തീവ്രതയും ആകംഷയും നിഞ്ഞ  അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനനിമിഷങ്ങളിലേക്ക് കടക്കവേ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമലാ ഹാരിസിനു മുളകളില്‍ വ്യക്തമായ ആധിപത്യം നേടി  റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. 538 ഇലക്ടറല്‍ വോട്ടുകളില്‍ 267 ഇലക്ട്രറല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്.  കമല ഹാരിസിന് 216 വോട്ടും ലഭിച്ചു. ജയത്തിന് 270 വോട്ടുകളാണ് വേണ്ടത്.

Advertisment

ഫലം എണ്ണി തീരാനുള്ള ആറു സംസ്ഥാനങ്ങളില്‍ ട്രംപ് മുന്നേറ്റം നടത്തുകയാണ്. അരിസോണ, അലാസ്ക, ജോര്‍ജിയ, മിഷിഗണ്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലാണ് ട്രംപ് മുന്നേറ്റം നടത്തുന്നത്.  തുടക്കം മുതല്‍ തന്നെ കലമ ഹാരിസിന് അനുകൂലമായിരുന്നില്ല കാര്യങ്ങള്‍.


 എന്നിരുന്നാലും, ട്രംപിന്റെ മുന്നേറ്റം ഒരു പരിധിവരെ പിടിച്ചു നിര്‍ത്താന്‍ കമലയ്ക്കു സാധിച്ചിട്ടുണ്ട്. ഇത്രയും തീവ്രമായ പോരാട്ടം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ആധ്യമായാണെന്ന വിലയിരുത്തലുകളും ഉണ്ട്.

അമേരിക്കയിലെ ആദ്യത്തെ വോട്ട് വടക്കന്‍ ന്യൂഹാംഷെയര്‍ സംസ്ഥാനത്തെ ഡിക്‌സ്വില്‍ നോച്ച് എന്ന കുഞ്ഞന്‍ ഗ്രാമത്തിലായിരുന്നു. ഇവിടെ രാവിലെ 10.30ന് തന്നെ (ഈസ്റ്റേണ്‍ സമയം അര്‍ദ്ധരാത്രി) പോളിങ് തുടങ്ങി. 12 മിനിറ്റില്‍ ഫലം വന്നു.

ആകെയുള്ള ആറ് വോട്ടര്‍മാരില്‍ മൂന്ന് വീതം ട്രംപിനും കമലയ്ക്കും വോട്ട് ചെയ്തു. ഇത്തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇത് ശരിവെക്കുന്ന തരത്തിലുള്ള പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്.  


270 എന്ന മാന്ത്രിക നമ്പറില്‍ ട്രംപ് തന്നെയായിരിക്കും എത്തുയെന്ന് ഏറെക്കുറെ  ഉറപ്പിച്ചമട്ടിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. സ്ത്രീ വോട്ടുകള്‍ ഉള്‍പ്പടെ കമലയ്ക്കു ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കലും കാര്യങ്ങള്‍ ട്രംപിന് അനുകൂലമാകുന്ന കാഴ്ചയാണ് പുറത്തുവരുന്നത്.


ബൈഡന്‍ ഭരണകൂടത്തിനോടുള്ള കടുത്ത അതൃപ്തിയാണ് ട്രംപിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു എന്ന വിലയിരുത്തലാണുള്ളത്.130 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായിട്ടായിരിക്കും ഒരു തോറ്റ സ്ഥാനാര്‍ഥിയെ വീണ്ടും ജയിപ്പിക്കാന്‍ അവസരമൊരുങ്ങുന്നത്. സാമ്പത്തിക സ്ഥിതിയാണ് അമേരിക്കന്‍ വോട്ടര്‍മാരുടെ പ്രധാന പരിഗണന വിഷയം.

തൊഴിലില്ലായ്മ കുറഞ്ഞിരിക്കുന്ന അവസ്ഥയും, സ്റ്റോക്ക് മാര്‍ക്കറ്റ് ശക്തി പ്രാപിച്ചു നില്‍ക്കുന്നതും അനുകൂല ഘടകം ആയിട്ടും ഭൂരിഭാഗം അമേരിക്കക്കാരുടെയും പരാതി ജീവിത ചെലവ് വര്‍ദ്ധിക്കുന്നു എന്നതാണ്. ഈ അവസ്ഥ മുതലെടുത്തുകൊണ്ട് ട്രംപ് വോട്ടര്‍മാരോട് ചോദിക്കുന്നത് കഴിഞ്ഞ നാലുവര്‍ഷം നിങ്ങള്‍ നല്ല നിലയില്‍ ആണോ ജീവിച്ചത് എന്നതാണ്.


ഒരു സ്ഥാനാര്‍ഥിക്ക് ദോഷമായി വന്നേക്കാവുന്ന തരത്തിലുള്ള പല മോശം വാര്‍ത്തകളും ട്രംപിനെതിരായി വന്നു എങ്കിലും അദ്ദേഹത്തിന്റെ പിന്തുണ ചാഞ്ചാട്ടമില്ലാതെ തുടര്‍ന്നു. അനധികൃത കുടിയേറ്റത്തെ നഖശികാന്തം എതിര്‍ത്ത് അതിര്‍ത്തിയിലെ തര്‍ക്കങ്ങളും ആക്രമണങ്ങളും പരമാവധി കുറച്ച് അമേരിക്കന്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ട്രംപിന്റെ നയങ്ങള്‍ക്ക് മാത്രമേ സാധിക്കൂ എന്ന് വലിയൊരു വിഭാഗം ആളുകള്‍ വിശ്വസിക്കുന്നു.


 ആരോഗ്യപരിരക്ഷ സുപ്രീംകോടതി നിയമനങ്ങള്‍ ഗണ്‍ പോളിസി കുടിയേറ്റ നിയമങ്ങള്‍ എന്നിവയിലുള്ള നിലപാടുകള്‍ ട്രംപിന് വിജയസാധ്യത പ്രഖ്യാപിക്കുന്നു.

എല്ലാറ്റിലും ഉപരി അസ്ഥിരമായ ലോകത്തെ ശക്തനായ സ്ഥാനാര്‍ഥിയായി ട്രംപിനെ കാണുന്നവരുടെ എണ്ണം കുറവല്ലെന്നതാണ് പുറത്തു വരുന്ന ഫലം സൂചിപ്പിക്കുന്നത്. അവസാന നമിഷം ഒരു അട്ടിമറി കലമലയ്ക്കു സാധ്യമല്ലെന്നും  റപ്പബ്ലിക്കന്‍സ് ഉറച്ചു വിശ്വസിക്കുന്നു.

Advertisment