/sathyam/media/media_files/2025/10/20/landscape-in-antartica-2025-10-20-18-07-30.jpg)
ഭൂമിയുടെ തെക്കെ അറ്റത്തു സ്ഥിതിചെയ്യുന്ന അന്‍റാർട്ടിക്ക ഗവേഷകരുടെ അദ്ഭുതമേഖലയാണ്. ഭൂമിയുടെ ദക്ഷിണധ്രുവം സ്ഥിതിചെയ്യുന്ന അന്‍റാർട്ടിക്ക എതാണ്ടു പൂർണമായും മഞ്ഞുമൂടിക്കിടക്കുന്നു.
അന്‍റാർട്ടിക്കയെ ആവരണം ചെയ്യുന്ന ഹിമപാളികളുടെ ശരാശരി കനം 1.6 കി.മീ ആണെന്നു ഗവേഷകർ. ഗവേഷണാവശ്യങ്ങൾക്കായി മാത്രമായാണ് ഇവിടെ മനുഷ്യൻ താമസിക്കുന്നത്. ഇന്ത്യയുൾപ്പെടെ വിവിധ ലോകരാജ്യങ്ങൾക്ക് ഈ ഭൂഖണ്ഡത്തിൽ ഗവേഷണകേന്ദ്രങ്ങളുണ്ട്.
മഞ്ഞിൽ ജീവിക്കാൻ ശേഷിയുള്ള ജീവജാലങ്ങൾ മാത്രമാണ് ഈ ഹിമഭൂഖണ്ഡത്തിലുള്ളത്. ഇപ്പോൾ അന്‍റാർട്ടിക്കയിലുടനീളം സസ്യജാലങ്ങൾ പതിന്മടങ്ങു വർധിച്ചതായി പുതിയ പഠനങ്ങൾ പറയുന്നു. യുകെയിലെ എക്സെറ്റർ സർവകലാശാലയിലെ ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ടു പഠനം നടത്തിയത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് അന്‍റാർട്ടിക്കയിൽ കൂടുതൽ ചെടികൾ വളരുന്നതായാണു കണക്ക്. കഴിഞ്ഞ 30 വർഷങ്ങളിലെ മാറ്റം പരിശോധിച്ചാണ് ഗവേഷകർ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. മഞ്ഞുമൂടിയ കഠിന സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തിയുള്ള പായലുകളാണ് ഇവിടെ കണ്ടെത്തിയ സസ്യങ്ങളിൽ പ്രധാനപ്പെട്ടത്.
1986-2021 കാലയളവിൽ അന്‍റാർട്ടിക്ക് ഉപദ്വീപിലുടനീളം സസ്യജാലങ്ങൾ പതിന്മടങ്ങോളമാണു വർദ്ധിച്ചത്. ഉപഗ്രഹ ഡാറ്റ ഉപയോഗപ്പെടുത്തിയാണ് അന്‍റാർട്ടിക് ഉപദ്വീപിന്‍റെ "ഗ്രീൻ റേറ്റ്' ഗവേഷകർ കണക്കാക്കിയത്.
മാത്രമല്ല, 2016-2021 കാലയളവിൽ കടൽ-ഐസ് വിസ്തൃതിയിൽ ഗണ്യമായ കുറവുണ്ടായതായും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. അന്‍റാർട്ടിക്കയിൽ വ്യാപകമായ പച്ചപ്പ് കാണുന്നെന്നും ഈ പച്ചപുതയ്ക്കൽ ദ്രുതഗതിയിലാണു സംഭവിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.