ഡോണാൾഡ് ട്രംപിന്റെ ഗോൾഫ് ക്ലബ്ബിൽ വെടിവെപ്പ്, വധശ്രമമെന്ന് എഫ്ബിഐ, എകെ 47 കണ്ടെടുത്തെന്ന് ട്രംപ്

New Update
trumpo09999

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബിനു സമീപം വെടിവെപ്പ്. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപത്താണ് വെടിവെപ്പ് നടന്നത്. ഡൊണാൾഡ് ട്രംപ് ഈ സമയത്ത് ഗോൾഫ് ക്ലബ്ബിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Advertisment

പ്രതി ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്ത് (58) അറസ്റ്റിലായിട്ടുണ്ട്. തനിക്കെതിരെ വീണ്ടും വധശ്രമം നടന്നെന്ന് ചൂണ്ടിക്കാട്ടി ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 'വീണ്ടും സുഹൃത്തുക്കളേ' എന്ന് അഭിസംബോധന ചെയ്താണ് പോസ്റ്റ്. കുറ്റിച്ചെടികൾക്കിടയിൽ നിന്ന് ഒരു എകെ 47 കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു. വെടിവെച്ചെന്ന് സംശയിക്കുന്നയാളെ പിടികൂടിയെന്നും താൻ സുരക്ഷിതനാണെന്നും അദ്ദേഹം അറിയിച്ചു.

വധശ്രമമാണ് നടന്നതെന്ന് സംശയിക്കുന്നതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പറഞ്ഞു. ഗോള്‍ഫ് ക്ലബ്ബില്‍ വെടിവെപ്പുണ്ടായതായി ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എക്‌സില്‍ സ്ഥിരീകരിച്ചു. 'ട്രംപിന് സമീപമുണ്ടായ വെടിവെപ്പില്‍ അദ്ദേഹം സുരക്ഷിതനാണ്', എന്ന് ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് അറിയിച്ചു.

Advertisment