ഞങ്ങൾ ഇറാനോടൊപ്പം. അമേരിക്കയുടെ ദുഷ്ട പദ്ധതികൾ വിജയിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഇറാൻ-ഇസ്രായേൽ യുദ്ധത്തിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഹൂത്തി വിമതർ, ചെങ്കടലിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ കപ്പലുകളെ വിമതർ ലക്ഷ്യമിടുന്നു

ഇന്നലെ രാത്രി യുഎസ് സൈന്യം ഇറാനിലെ മൂന്നു പ്രധാന ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയാണ് ലക്ഷ്യമാക്കിയത്.

New Update
Untitledtrrummpp

ടെഹ്‌റാന്‍: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം തുടര്‍ച്ചയായി കടുത്ത് കൊണ്ടിരിക്കുകയാണ്. ഇതിനിടെ, യെമനിലെ ഹൂത്തി വിമതര്‍ യുഎസിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രായേലിനെ യുഎസ് പിന്തുണച്ചാല്‍ ചെങ്കടലില്‍ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഹൂത്തി ഗ്രൂപ്പ് പ്രഖ്യാപിച്ചു.

Advertisment

ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍, 'ഇറാനോടൊപ്പം നില്‍ക്കുകയാണ് ഞങ്ങള്‍,' എന്ന് ഹൂത്തി സൈനിക വക്താവ് യഹ്യ സരിയ പറഞ്ഞു. 'അമേരിക്ക ഇറാനെ ആക്രമിച്ചാല്‍, ചെങ്കടലിലെ അവരുടെ കപ്പലുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ വരുത്തും,' എന്നും യഹ്യ വ്യക്തമാക്കി.


അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനോട് രണ്ട് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി യുഎസ് സൈന്യം ഇറാനിലെ മൂന്നു പ്രധാന ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു. ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയാണ് ലക്ഷ്യമാക്കിയത്.

രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ ഇറാന്‍ തയ്യാറാകുന്നില്ലെങ്കില്‍, കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാരോപിച്ച്, തങ്ങളുടെ ആണവ പദ്ധതി തുടരുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചു.