ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തി. മൊസാദിന് 'സെന്‍സിറ്റീവ് വിവരങ്ങള്‍' കൈമാറാന്‍ ശ്രമിച്ച ഇറാന്‍ പൗരന്‍ മജീദ് മൊസയേബിയെ തൂക്കിലേറ്റി

ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇറാന്‍ ഈ വര്‍ഷം ഇത് പോലെയുള്ള നിരവധി കേസുകള്‍ അന്വേഷിക്കുകയും ചിലര്‍ക്ക് വധശിക്ഷ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.

New Update
Untitlediranmissi

ടെഹ്റാന്‍: ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട ഇറാന്‍ പൗരന്‍ മജീദ് മൊസയേബിയെ വധശിക്ഷയ്ക്ക് വിധിച്ച് തൂക്കിലേറ്റി.

Advertisment

ഇറാന്റെ സുപ്രീംകോടതി ശിക്ഷ സ്ഥിരീകരിച്ചതിന് ശേഷമാണ് ഞായറാഴ്ച രാവിലെ വധശിക്ഷ നടപ്പാക്കിയത്. ഇസ്രായേലി ചാര ഏജന്‍സിയായ മൊസാദിന് 'സെന്‍സിറ്റീവ് വിവരങ്ങള്‍' കൈമാറാന്‍ ശ്രമിച്ചതാണ് അദ്ദേഹത്തിന് എതിരെ ചുമത്തപ്പെട്ട പ്രധാന കുറ്റം.


ജൂണ്‍ 13-ന് ഇസ്രായേല്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം ആരംഭിച്ചതിന് ശേഷമാണ് ഇറാനില്‍ ചാരവൃത്തി ആരോപണത്തില്‍ നിരവധി പേരെ അറസ്റ്റ് ചെയ്തതും, ഒടുവില്‍ മജീദ് മൊസയേബിയുടെ വധശിക്ഷ നടപ്പാക്കിയതും. ഇയാള്‍ക്കെതിരെ മുഴുവന്‍ നിയമ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് ശിക്ഷ നടപ്പാക്കിയതെന്ന് ഇറാന്‍ അറിയിച്ചു.

ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഇറാന്‍ ഈ വര്‍ഷം ഇത് പോലെയുള്ള നിരവധി കേസുകള്‍ അന്വേഷിക്കുകയും ചിലര്‍ക്ക് വധശിക്ഷ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.