പശ്ചിമേഷ്യ സംഘർഷ ഭരിതം; ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടി തുടങ്ങിയതോടെ സ്ഥിതി ഗുരുതരം; അമേരിക്കയും ഇസ്രായേലും ഖമേനിയെ ലക്ഷ്യം വെയ്ക്കുമ്പോൾ പരമോന്നത നേതാവിന് കവചം തീർക്കാൻ ഇറാൻ

New Update
images - 2026-02-28T171611.958

ടെഹ്റാൻ : ടെഹ്‌റാനില്‍ ഉണ്ടായ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ
സംഘര്‍ഷ ഭരിതമായി.

Advertisment

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ  ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ  ഇറാനില്‍ നിന്നും വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണങ്ങള്‍ ഉണ്ടായി, കനത്ത തിരിച്ചടി നൽകുമെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.  

ഇറാൻ തിരിച്ചടി ആരംഭിച്ചതിന് പിന്നാലെ ബഹ്റൈന്‍, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമമായ  അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.


അതേസമയം ഖത്തറിലെ അമേരിക്കൻ സൈനിക കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഇറാന്‍ മിസൈല്‍ നിര്‍വീര്യമാക്കിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


സംഘർഷം കണക്കിലെടുത്ത്  ദോഹയിലെ തന്ത്ര പ്രധാനമേഖലയില്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന മുന്നറിയിപ്പും ഖത്തര്‍ നൽകിയിട്ടുണ്ട്.

ബഹ്റൈനിലും സ്ഫോടനങ്ങള്‍ ഉണ്ടായെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് . അമേരിക്കൻ  നാവികസേനയുടെ അഞ്ചാം കപ്പലിന്റെ ബഹ്റൈനിലെ ആസ്ഥാനം ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.

യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വലിയ സ്ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ  ഇറാനിൽ നിന്ന് വിക്ഷേപിച്ച നിരവധി മിസൈലുകൾ പ്രതിരോധിച്ചതായും, ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇറാനില്‍ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സ്ഥിരീകരിച്ചതിന് പിന്നാലെ  ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ തിരിച്ചടി തുടങ്ങുകയായിരുന്നു. ഇതോടെ മേഖല സംഘർഷ ഭരിതമായി മാറി. 

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന് സമീപമാണ് ഇസ്രയേല്‍ - യുഎസ് സംയുക്ത ആക്രമണത്തില്‍ ഒരു സ്ഫോടനം നടന്നത്. 86 വയസുകാരനായ ഖമേനി ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നോ എന്നതിൽ  വ്യക്തതയില്ല . അതേസമയം, ഖമേനിയെ ടെഹ്റാനില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവരം  .

Advertisment