/sathyam/media/media_files/2026/03/02/war-2026-03-02-14-42-46.jpg)
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിന്‍റെ ആദ്യ 36 മണിക്കൂറിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് മൂവായിരത്തിലധികം മിസൈലുകളും ബോംബുകളും പ്രയോഗിച്ചതായി റിപ്പോർട്ട്.
യുദ്ധത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ ഉണ്ടായ വൻതോതിലുള്ള ആക്രമണം ഇരുരാജ്യങ്ങളുടെയും പ്രതിരോധ നിർമാണ മേഖലയെ സമ്മർദ്ദത്തിലാക്കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പെയ്ൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസിയിലെ വിദഗ്ധരുടെ കണക്കനുസരിച്ച്,
അമേരിക്കയും ഇസ്രയേലും 3,000-ത്തിലധികം പ്രിസിഷൻ മിസൈലുകളും പ്രതിരോധ മിസൈലുകളും ഇറാനെതിരെയുള്ള യുദ്ധത്തിന്‍റെ ആദ്യ 36 മണിക്കൂറിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ 210 ജെഡിഎഎം ബോംബുകൾ, 120 ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ, 90 എജിഎം-88 റഡാർ വേധ മിസൈലുകൾ എന്നിവ ഉൾപ്പെടുന്നു.
ഇതിന് മറുപടിയായി ഇറാൻ ഏകദേശം 1,000-ത്തിലധികം ആയുധങ്ങളാണ് തൊടുത്തുവിട്ടത്. ഇതിൽ 380 ബാലിസ്റ്റിക് മിസൈലുകളും 700 ഷാഹെദ് ഡ്രോണുകളും ഉൾപ്പെടുന്നു.
ഇസ്രയേൽ-യുഎസ് വ്യോമാക്രമണത്തിൽ ഇറാനിലുടനീളം ഏകദേശം 4,000-ത്തോളം സിവിലിയൻ കെട്ടിടങ്ങൾക്കും ആശുപത്രികൾക്കും കേടുപാടുകൾ സംഭവിച്ചു. നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us