/sathyam/media/media_files/2025/06/16/O8hgSYXVtYQQeGD0D2no.jpg)
ജനീവ: ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സമിതിയിലെ അംഗരാജ്യങ്ങളുടെ വാർഷിക സമ്മേളനത്തിന് മുമ്പ് ചൈന, റഷ്യ, മറ്റ് രാജ്യങ്ങൾ എന്നിവരുമായി ചേർന്ന് വോട്ടിനായി മുന്നോട്ടുവച്ച ആണവ കേന്ദ്രങ്ങൾക്കെതിരായ ആക്രമണം നിരോധിക്കുന്ന പ്രമേയം അവസാന നിമിഷം പിൻവലിക്കാൻ ഇറാൻ തീരുമാനിച്ചു. പ്രമേയം പാസാക്കുന്നത് തടയാൻ അമേരിക്ക ശക്തമായ നടപടി അണിയറയിൽ നടത്തുണ്ടെന്നാണ് റിപ്പോർട്ട്. അഥവാ പ്രമേയം പാസായാൽ തന്നെ ഏജൻസിക്കുള്ളിലെ ഇസ്രായേലിന്റെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചാൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്കുള്ള ധനസഹായം കുറയ്ക്കാനുള്ള സാധ്യത യുഎസ് ഉന്നയിച്ചിട്ടുണ്ടെന്നും നയതന്ത്രജ്ഞർ പറയുന്നു.
1981-ൽ, ഇറാഖിലെ ഒരു ആണവ റിയാക്ടറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ ഫലമായി, IAEA യുടെ സാങ്കേതിക സഹായ പദ്ധതി പ്രകാരം ഇസ്രായേലിനുള്ള സഹായം നൽകുന്നത് നിർത്തിവച്ചിരുന്നു. അതിനാൽ ഇറാൻ കൊണ്ടുവന്ന പ്രമേയം പാസായായാൽ ഇത്തരമൊരു നടപടി ഇസ്രായേൽ നേരിടേണ്ടി വരുമെന്ന തിരിച്ചറിവിനെ തുടർന്നാണ് ഇറാൻ കൊണ്ടുവരുന്ന ആണവ പ്രമേയത്തെ അമേരിക്ക ശക്തമായി എതിർത്ത് രം​ഗത്ത് വന്നിരിക്കുന്നത്.