/sathyam/media/media_files/2026/01/16/iran-protests-2026-01-16-18-34-52.png)
ടെഹ്റാൻ: സർക്കാർവിരുദ്ധ പ്രക്ഷോഭത്തോടെ പുതിയ സെമസ്റ്ററിനു തുടക്കം കുറിച്ച് ഇറേനിയൻ യൂണിവേഴ്സിറ്റി വിദ്യാർഥികൾ.
ശനിയാഴ്ച ഇറാനിലെ പല പ്രമുഖ സർവകലാശാലകളിലും വിദ്യാർഥിപ്രകടനങ്ങൾ അരങ്ങേറി.
ജനുവരിയിലെ ജനകീയ പ്രക്ഷോഭം ഇറേനിയൻ ഭരണകൂടം അടിച്ചമർത്തിയതിനുശേഷം ഇത്തരമൊറു റാലി ആദ്യമായിരുന്നു.
ജനുവരി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട ആയിരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചായിരുന്നു ശനിയാഴ്ചത്തെ വിദ്യാർഥിപ്രകടനങ്ങൾ.
തലസ്ഥാനമായ ടെഹ്റാനിലെ ഷരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ഷഹീദ് ബെഹഷ്തി യൂണിവേഴ്സിറ്റി, അമീർ കബീർ യൂണിവേഴ്സിറ്റി, രണ്ടാമത്തെ വലിയ നഗരമായ മഷ്ഹദിലെ മഷ്ഹദ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പ്രകടനങ്ങളുടെ വാർത്തയും ദൃശ്യങ്ങളും ഇറേനിയൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയും പ്രത്യക്ഷപ്പെട്ടു.
ഷരീഫ് യൂണിവേഴ്സിറ്റി വിദ്യാർഥികൾ, ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊലപാതകിയായ നേതാവാണെന്നും ഷാ രാജവംശത്തിലെ പ്രവാസത്തിൽ കഴിയുന്ന അനന്തരാവകാശി റേസാ പഹ്ലവിക്ക് അധികാരം കൈമാറണമെന്നും മുദ്രാവാക്യങ്ങൾ മുഴക്കി.
ഇതിനിടെ, സർക്കാർ അനുകൂലികളും പ്രകടനങ്ങളാരംഭിച്ചത് സംഘർഷത്തിനിടയാക്കി.
മഷ്ഹദ് യൂണിവേഴ്സിറ്റിയിലെ പ്രകടനത്തിൽ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കി.
പടിഞ്ഞാറൻ പട്ടണമായ അബ്ദനാനിലെ പ്രകടനത്തിൽ ‘ഖമനയ്ക്കു മരണം, ഏകാധിപതിക്കു മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നു.
ഇറേനിയൻ ഭരണകൂടം അടിച്ചമർത്തിയ ജനുവരിയിലെ പ്രക്ഷോഭത്തിൽ 15,000 പേർ മരിച്ചുവെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്.
ഇറേനിയൻ കാര്യങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കൻ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി പുറത്തുവിട്ട കണക്കു പ്രകാരം 7,015 പേർ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടു.
ഇതിൽ 6,508 പ്രക്ഷോഭകർ, 226 കുട്ടികൾ, 214 സർക്കാർ അനുകൂലികൾ എന്നിവർ ഉൾപ്പെടുന്നു. മരണവുമായി ബന്ധപ്പെട്ട 11,744 കേസുകൾകൂടി ഈ സംഘടന അന്വേഷിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us