/sathyam/media/media_files/2025/11/14/iran-2025-11-14-15-20-48.jpg)
ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തൊള്ള ഖമനയിയുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നും പകരംവീട്ടുമെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. പ്രതികാരം തങ്ങളുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നും അദ്ദേഹം പറഞ്ഞു.
ഷിയാ വിഭാഗത്തിന്‍റെ പ്രമുഖ നേതാവായ ആയത്തുള്ള അലി ഖമനയിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഇത് ഷിയാകൾക്കെതിരേയുള്ള തുറന്ന യുദ്ധപ്രഖ്യാപനമായി കാണുന്നു. ഇറാൻ ശക്തമായി പ്രതികരിക്കുമെന്നും ആക്രമണത്തിന് പിന്നിലുള്ളവർ ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആയത്തുള്ള അലി ഖമനിയുടെ മരണത്തിന് പിന്നാലെ ഇറാനിൽ 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ ദേശീയ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ രാജ്യത്തിന്‍റെ താൽക്കാലിക പരമോന്നത ഭരണത്തലവനായി ആയത്തൊള്ള അറാഫിയെ തെരഞ്ഞെടുത്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us