ഇറാന്റെ ആണവ പദ്ധതി പുകയായി കലാശിച്ചിരിക്കെ പരമാധികാരി ആയത്തൊള്ള ഖമേനായ് അധികാരം ഒഴിയണമെന്നു ഇറാൻ പ്രതിപക്ഷ നേതാവ് മറിയം രജാവി ആവശ്യപ്പെട്ടു. ഇപ്പോൾ ഉണ്ടായിരിക്കുന്ന അവസ്ഥയ്ക്ക് കാരണക്കാരൻ ഖമേനായ് ആണെന്ന് നാഷനൽ കൗൺസിൽ ഓഫ് റെസിസ്റ്റൻസ് ഓഫ് ഇറാൻ നിയുക്ത പ്രസിഡന്റ്റായ രജാവി കുറ്റപ്പെടുത്തി.
"ദേശഭക്തിക്കു നിരക്കാത്ത പദ്ധതിക്ക് കാരണക്കാരൻ ഖമേനായ് ആണ്," കൗൺസിൽ പുറത്തു വിട്ട പ്രസ്താവനയിൽ രജാവി പറഞ്ഞു. "നിരവധി ജീവനുകൾ നഷ്ടമായതിനു പുറമെ ഇറാന് രണ്ടു ട്രില്യൺ ചെലവ് വരിക കൂടി ചെയ്ത പദ്ധതിയാണത്. ഇപ്പോൾ അത് വെറും പുകയായി."
പാരീസിൽ ജീവിക്കുന്ന രജാവി ഇറാനിൽ പുരോഹിത ഭരണം അവസാനിക്കണം എന്ന അഭിപ്രായം എക്‌സിൽ ആവർത്തിച്ചു. "ഈ ഭരണകൂടത്തെ പ്രീതിപ്പെടുത്തേണ്ട കാര്യമില്ല. യുദ്ധവും ആവശ്യമില്ല. മത ഭരണം അവസാനിക്കണം.
"ഇനി ഉണ്ടാവേണ്ടത് സ്വതന്ത്ര ജനാധിപത്യ ഇറാനാണ്. അണുശക്തിയും ആവശ്യമില്ല. ലിംഗ സമത്വം ഉണ്ടാവണം, മതവും ഭരണവും വേറിട്ടു നിൽക്കണം."