'ആക്രമണം എവിടെ നിന്നാണോ തിരിച്ചടി അങ്ങോട്ടേക്ക്': യുഎസ് താവളങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ സ്പീക്കർ

അമേരിക്കയുടെയും ഇസ്രായേലിന്റെയും (സയണിസ്റ്റ് സഖ്യം) ഭാഗത്തുനിന്നുണ്ടായ ഈ നടപടി വലിയ കുറ്റകൃത്യമാണെന്നും ഇതിന് ആനുപാതികമായ മറുപടി തന്നെ നല്‍കുമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.

New Update
Untitled

ടെഹ്റാന്‍: ഖേഷ്ം ദ്വീപിലെ ശുദ്ധജല പ്ലാന്റിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് തക്കതായ മറുപടി നല്‍കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ്. ഇറാനെതിരെയുള്ള ഏതൊരു പ്രകോപനവും എവിടെ നിന്നാണോ ഉത്ഭവിക്കുന്നത്, ആ കേന്ദ്രമായിരിക്കും തങ്ങളുടെ തിരിച്ചടിയുടെ ലക്ഷ്യസ്ഥാനമെന്ന് അദ്ദേഹം ശനിയാഴ്ച രാത്രി വ്യക്തമാക്കി.

Advertisment

ഖേഷ്ം ദ്വീപിലെ ആക്രമണത്തിന് തെക്കന്‍ അയല്‍രാജ്യത്തെ യുഎസ് സൈനിക താവളത്തിന്റെ പിന്തുണ ലഭിച്ചതായി ഘാലിബാഫ് ആരോപിച്ചു. മേഖലയിലെ യുഎസ് താവളങ്ങള്‍ ഇറാനെ ആക്രമിക്കാനുള്ള താവളങ്ങളായി മാറുന്നത് അംഗീകരിക്കില്ലെന്ന് അദ്ദേഹം എക്‌സിലൂടെ കുറിച്ചു.


അമേരിക്കയുടെയും ഇസ്രായേലിന്റെയും (സയണിസ്റ്റ് സഖ്യം) ഭാഗത്തുനിന്നുണ്ടായ ഈ നടപടി വലിയ കുറ്റകൃത്യമാണെന്നും ഇതിന് ആനുപാതികമായ മറുപടി തന്നെ നല്‍കുമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.

'ഏതൊരു ആക്രമണത്തിന്റെയും പ്രഭാവകേന്ദ്രം തന്നെയായിരിക്കും ഞങ്ങളുടെ മറുപടി ലഭിക്കുന്ന ഇടവും,' എന്ന് ഘാലിബാഫ് വ്യക്തമാക്കിയതോടെ മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യമിടുന്നതായി വ്യക്തമായി.

Advertisment