ഇറാന്റെ വ്യോമശക്തിക്ക് കനത്ത പ്രഹരം; ഇസ്ഫഹാനിൽ എഫ്-14 യുദ്ധവിമാനങ്ങൾ തകർത്തു

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുന്‍പ് അമേരിക്ക ഇറാന് നല്‍കിയ ഈ വിമാനങ്ങള്‍ അവരുടെ വ്യോമസേനയുടെ നട്ടെല്ലായിരുന്നു.

New Update
Untitled

ടെഹ്റാന്‍: ഇറാന്റെ തന്ത്രപ്രധാനമായ ഇസ്ഫഹാന്‍ വിമാനത്താവളത്തിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി എഫ്-14 ടോംകാറ്റ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നു. 

Advertisment

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുന്‍പ് അമേരിക്ക ഇറാന് നല്‍കിയ ഈ വിമാനങ്ങള്‍ അവരുടെ വ്യോമസേനയുടെ നട്ടെല്ലായിരുന്നു.

ഇസ്രായേലി വിമാനങ്ങള്‍ക്ക് ഭീഷണിയായിരുന്ന ഇറാന്റെ വ്യോമ പ്രതിരോധ-തിരിച്ചറിയല്‍ സംവിധാനങ്ങളെയും ആക്രമണത്തിലൂടെ നിഷ്‌ക്രിയമാക്കിയതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.


ഇസ്ഫഹാന്‍ പ്രവിശ്യയിലെ എട്ട് നഗരങ്ങളിലായി യുഎസ്-ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ സംയുക്തമായി ആക്രമണം നടത്തി. മെഹ്റാബാദ് വിമാനത്താവളത്തില്‍ നേരത്തെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ഇസ്ഫഹാനിലെ ഈ സൈനിക നടപടി.


ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധവിമാനങ്ങള്‍ക്ക് പുറമെ സൈനിക നിര്‍മ്മാണ വര്‍ക്ക് ഷോപ്പുകളും ഒരു കുതിരസവാരി ക്ലബ്ബും ആക്രമണത്തിന് ഇരയായിട്ടുണ്ട്.

ഇസ്ഫഹാന്‍, നജഫാബാദ് ഉള്‍പ്പെടെയുള്ള എട്ടോളം നഗരങ്ങളെ വ്യോമാക്രമണം നേരിട്ട് ബാധിച്ചു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഖുദ്സ് സേനയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയും ഈ നീക്കം ലക്ഷ്യം വെച്ചിരുന്നു.

Advertisment