'ഞങ്ങൾക്കെതിരെ ആയുധം ഉയർത്തുന്ന ആരുടെയും കൈ ഞങ്ങൾ വെട്ടിക്കളയും', ഇറാന് ശേഷം യെമനിലെ ഹൂത്തി വിമതരുടെ താവളങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം

കപ്പലിലെ സായുധ സുരക്ഷാ സംഘം ആദ്യ ആക്രമണത്തിന് ശക്തമായി മറുപടി നല്‍കിയതായി ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു.

New Update
Untitledncrrain

ദുബായ്: മിഡില്‍ ഈസ്റ്റില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം. യെമനിലെ ഹൂത്തി വിമതര്‍ നിയന്ത്രിക്കുന്ന തുറമുഖങ്ങളിലും താവളങ്ങളിലും ഇസ്രായേല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വ്യോമാക്രമണം നടത്തി. ഇതിന് പ്രതികാരമായി ഹൂത്തികള്‍ ഇസ്രായേലിലേക്ക് മിസൈലുകള്‍ പ്രയോഗിച്ചു.

Advertisment

സംഘര്‍ഷത്തിന് തുടക്കം കുറിച്ചത് ഞായറാഴ്ച ചെങ്കടലില്‍ ലൈബീരിയന്‍ പതാകയുള്ള ഒരു കപ്പലിന് നേരെ നടന്ന ആക്രമണമായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് കപ്പലില്‍ തീപിടുത്തമുണ്ടായി. ജീവനക്കാര്‍ക്ക് കപ്പല്‍ ഉപേക്ഷിക്കേണ്ടിവന്നു. ഹൂത്തികളാണ് ഈ ആക്രമണത്തിന് ഉത്തരവാദികളെന്നാണു സംശയം, എങ്കിലും ഔദ്യോഗികമായി അവര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. 


ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഈ ആക്രമണങ്ങള്‍. ഇറാനുമായി ആണവ ചര്‍ച്ചകളും തുടരുകയാണ്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനായി വാഷിംഗ്ടണിലേക്ക് പുറപ്പെട്ടിരിക്കുകയാണ്.

ഹൂത്തി വിമതരുടെ കൈവശമുള്ള ഹൊദൈദ, റാസ് ഇസ, സാലിഫ് തുറമുഖങ്ങള്‍, റാസ് കനതിബ് പവര്‍ പ്ലാന്റ് എന്നിവയാണ് ഇസ്രായേല്‍ ലക്ഷ്യമിട്ടത്. ഈ തുറമുഖങ്ങള്‍ ഇറാനില്‍ നിന്ന് ആയുധങ്ങള്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നുവെന്നാണ് ഇസ്രായേലിന്റെ ആരോപണം.

ഗാലക്സി ലീഡര്‍ എന്ന കപ്പലിനെയും ഇസ്രായേല്‍ ആക്രമിച്ചു. 2023 നവംബറില്‍ ഹൂത്തികള്‍ ഈ കപ്പല്‍ പിടിച്ചെടുത്തിരുന്നു. കപ്പലില്‍ റഡാര്‍ സംവിധാനം സ്ഥാപിച്ചിരുന്നതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.


ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഹൂത്തികള്‍ മിസൈലുകള്‍ പ്രയോഗിച്ചു. തങ്ങളുടെ വ്യോമ പ്രതിരോധം ഇസ്രായേലി ആക്രമണങ്ങള്‍ ചെറുത്തുവെന്ന് ഹൂത്തി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സാരി അവകാശപ്പെട്ടു, പക്ഷേ ഇതിന് തെളിവില്ല.


ഹൂത്തികള്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് മുന്നറിയിപ്പ് നല്‍കി. 'ഇസ്രായേലിനെതിരെ ആയുധമെടുക്കുന്ന ആരുടെയും കൈ വെട്ടിമാറ്റപ്പെടും,' എന്നും അദ്ദേഹം പറഞ്ഞു.

കപ്പലിലെ സായുധ സുരക്ഷാ സംഘം ആദ്യ ആക്രമണത്തിന് ശക്തമായി മറുപടി നല്‍കിയതായി ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു.

എട്ട് ചെറിയ ബോട്ടുകളും ഡ്രോണ്‍ ബോട്ടുകളും ആക്രമണത്തില്‍ പങ്കെടുത്തു. രണ്ട് ഡ്രോണ്‍ ബോട്ടുകള്‍ കപ്പലില്‍ ഇടിച്ചുവെന്നും, രണ്ടെണ്ണം സുരക്ഷാ സംഘം നശിപ്പിച്ചതായും സ്വകാര്യ സുരക്ഷാ സ്ഥാപനമായ എംബ്രേ അറിയിച്ചു.

Advertisment