/sathyam/media/media_files/2025/06/01/4x8Q49dF1WC4dIoru2Er.jpg)
ടെൽ അവീവ്: ഇസ്രേലി സേന ചൊവ്വാഴ്ച ഗാസയിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 104 പലസ്തീനികൾ കൊല്ലപ്പെട്ടു. എന്നാൽ, വെടിനിർത്തൽ തുടരുമെന്ന് ഇസ്രയേൽ ഇന്നലെ അറിയിച്ചിരുന്നു.
ഹമാസ് ഭീകരരുടെ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഇസ്രയേലി ആക്രമണത്തെ പിന്തുണയ്ക്കുന്നതായി യുഎസ് പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കി.
തെക്കൻ ഗാസയിലെ റാഫയിൽ ഒരു ഇസ്രയേലി സൈനികൻ വെടിയേറ്റു മരിച്ചതിനെത്തുടർന്ന് ഗാസയിൽ വ്യോമാക്രമണം നടത്താൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെനത്യാഹു ഉത്തരവിടുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/06/20/untitledmissileeeisraeli-hospital-2025-06-20-08-58-06.jpg)
സെൻട്രൽ ഗാസയിലെ ബുറെയ്ജ് അഭയാർഥി ക്യാന്പ്, ഗാസ സിറ്റി, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് എന്നിവിടങ്ങളിൽ ഇസ്രയേലി യുദ്ധവിമാനങ്ങൾ ബോംബിട്ടു.
അതേസമയം, ഇസ്രേലി സൈനികനെ വധിച്ചതിനു പിന്നിൽ തങ്ങളല്ലെന്നാണു ഹമാസ് അവകാശപ്പെടുന്നത്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇസ്രേലി വൃത്തങ്ങൾ ഇന്നലെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us