വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡിസിയിലെ ജൂത മ്യൂസിയത്തിന് സമീപം രണ്ട് ഇസ്രായേലി എംബസി ജീവനക്കാര്‍ വെടിയേറ്റ് മരിച്ചു
ജൂത മ്യൂസിയത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. രണ്ട് ഇസ്രായേലി എംബസി ജീവനക്കാര്‍ക്ക് വളരെ അടുത്തു നിന്ന് വെടിയേറ്റതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
യുഎസ് അറ്റോർണി ജീനിൻ പിറോയ്‌ക്കൊപ്പം സ്ഥലത്തുണ്ടായിരുന്ന അറ്റോർണി ജനറൽ പാം ബോണ്ടി സംഭവം സ്ഥിരീകരിച്ചു.
ഇസ്രായേലിന്റെ യുഎൻ അംബാസഡർ ഡാനി ഡാനോൺ ആക്രമണത്തെ "ഹെവിക് ആന്റി സെമിറ്റിക് ഭീകരത" എന്ന് അപലപിച്ചു. കാരണം എന്താണെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഈ ക്രിമിനൽ പ്രവൃത്തിക്ക് ഉത്തരവാദികളായവർക്കെതിരെ യുഎസ് അധികാരികൾ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
ലോകമെമ്പാടുമുള്ള തങ്ങളുടെ പൗരന്മാരെയും പ്രതിനിധികളെയും സംരക്ഷിക്കുന്നതിന് ഇസ്രായേൽ ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നത് തുടരും. ഡാനൻ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.