അസദ് വീണ സിറിയയില്‍ ഇസ്രയേലിന്റെ അധിനിവേശം

New Update
Bbjghunn

ഡമാസ്കസ്: ബാഷര്‍ അല്‍ അസദിന്റെ ഏകാധിപത്യ ഭരണം അവസാനിച്ച സിറിയയില്‍ ഇസ്രയേല്‍ വന്‍ തോതില്‍ ആക്രമണവും കടന്നുകയറ്റവും നടത്തുന്നു.

Advertisment

 

സിറിയയിലെ വിമാനത്താവളങ്ങള്‍, വ്യോമ~ നാവികകേന്ദ്രങ്ങള്‍ എന്നിവ നാമാവശേഷമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുവരുന്നത്. ഇതിനിടെ, ഇസ്രയേലിന്റെ കരസേന സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിനരികെ എത്തിക്കഴിഞ്ഞു.

 

ഡമസ്കസ് വിമാനത്താവളത്തിന് 25 കിലോമീറ്റര്‍ അകലെ ഖതനയില്‍ ഇസ്രായേല്‍ യുദ്ധടാങ്കുകള്‍ എത്തി. തെക്കന്‍ സിറിയയില്‍ ഖുനൈത്ര ഗവര്‍ണറേറ്റും ഇസ്രായേല്‍ പിടിച്ചിട്ടുണ്ട്. ഗോലാന്‍ കുന്നുകളോടു ചേര്‍ന്ന ബഫര്‍ സോണില്‍ 400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം കഴിഞ്ഞദിവസം പിടിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഹെര്‍മോണ്‍ മലയിലും നിരവധി സമീപ ഗ്രാമങ്ങളിലും കടന്നുകയറിയിട്ടുണ്ട്. ഇവിടെ 18 കിലോമീറ്ററോളം സിറിയന്‍ പ്രദേശം ഇസ്രായേല്‍ പിടിച്ചതായാണ് കണക്ക്. ലബനന്‍ അതിര്‍ത്തിയോടുചേര്‍ന്ന സിറിയന്‍ പ്രദേശങ്ങളിലും ഇസ്രായേല്‍ കടന്നുകയറ്റം നടത്തുന്നു. 1974ലെ ഉഭയകക്ഷി ധാരണകള്‍ ലംഘിച്ചാണ് വന്‍ കടന്നുകയറ്റം.

 

തുടര്‍ച്ചയായ മൂന്നാം ദിനത്തിലെ ആക്രമണങ്ങളില്‍ സിറിയന്‍ സേനക്കു കീഴിലുണ്ടായിരുന്ന യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, സൈനിക താവളങ്ങള്‍, ആയുധനിര്‍മാണ~സംഭരണ കേന്ദ്രങ്ങള്‍ എന്നിവ പൂര്‍ണമായും തകര്‍ക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരത്തോടുചേര്‍ന്ന മസ്സ വ്യോമതാവളം നാമാവശേഷമാക്കപ്പെട്ടവയില്‍ പെടും. 300ലേറെ വ്യോമാക്രമണങ്ങളാണ് രണ്ടുദിവസത്തിനിടെ ഇസ്രായേല്‍ ബോംബറുകള്‍ സിറിയയിലുടനീളം നടത്തിയത്