Advertisment

അമിത ജോലി മരണത്തിന് അവസാനം ! ഒരു കമ്പനിക്ക് വേണ്ടി സ്വയം ജീവന്‍ ത്യജിക്കാന്‍ മനസ്സില്ല. ജപ്പാനില്‍ വമ്പന്‍ തീരുമാനവുമായി യുവാക്കള്‍

ജാപ്പനീസ് യുവ തൊഴിലാളികള്‍ ഇപ്പോള്‍ എപ്പോഴത്തേക്കാളും കുറച്ച് മണിക്കൂറാണ് ജോലി ചെയ്യുന്നത്. ഇതോടെ അമിത ജോലി മൂലമുള്ള മരണം കുറയുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്ന പ്രതീക്ഷകള്‍ വളരുകയാണ്.

New Update
japan Untitledearthquake

ഡല്‍ഹി: പതിറ്റാണ്ടുകളായി ജപ്പാനിലെ യുവാക്കള്‍ കഠിനമായ ജോലി ഭാരത്തിന്റെയും സ്വയം ത്യാഗത്തിന്റെയും ഇരകളാണ്. എന്നാല്‍ ജപ്പാനില്‍ ഒരു നിശബ്ദ വിപ്ലവം നടക്കുന്നുണ്ട്.

Advertisment

ജാപ്പനീസ് യുവ തൊഴിലാളികള്‍ ഇപ്പോള്‍ എപ്പോഴത്തേക്കാളും കുറച്ച് മണിക്കൂറാണ് ജോലി ചെയ്യുന്നത്. ഇതോടെ അമിത ജോലി മൂലമുള്ള മരണം കുറയുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്ന പ്രതീക്ഷകള്‍ വളരുകയാണ്.


ജപ്പാനില്‍, അമിത ജോലി മൂലമുള്ള മരണം ഒരു തൊഴില്‍ അപകടമായിരുന്നു. എന്നാല്‍ ജാപ്പനീസ് യുവാക്കള്‍ കഠിനാധ്വാനത്തിന്റെ സംസ്‌കാരത്തോട് പുറംതിരിഞ്ഞുനില്‍ക്കുകയാണെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു


ജോലി സമയം 11.6 ശതമാനം കുറവ്

സമീപ വര്‍ഷങ്ങളില്‍ ജപ്പാനിലെ വാര്‍ഷിക ജോലി സമയം 11.6 ശതമാനം കുറഞ്ഞു. 2000-ല്‍ ആളുകള്‍ വര്‍ഷത്തില്‍ 1,839 മണിക്കൂര്‍ ജോലി ചെയ്തു. 2022ല്‍ ഇത് 1,626 ആയി കുറഞ്ഞു. റിക്രൂട്ട് വര്‍ക്ക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റായ തകാഷി സകാമോട്ടോയുടെ കണ്ടെത്തലുകള്‍ അനുസരിച്ച് രാജ്യത്ത് ഇപ്പോള്‍ പല യൂറോപ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് ജോലി സമയം കുറവാണ്.

ആഴ്ചയില്‍ 38.1 മണിക്കൂര്‍ മാത്രം ജോലി


2000-ല്‍ ആഴ്ചയില്‍ ശരാശരി 46.4 മണിക്കൂര്‍ ജോലി ചെയ്തിരുന്ന യുവാക്കളിലാണ് ഈ ഇടിവ് ഏറ്റവും പ്രകടമായത്. 2023-ല്‍ ഇത് 38.1 മണിക്കൂര്‍ മാത്രമായിരുന്നുവെന്ന് നവംബറില്‍ പ്രസിദ്ധീകരിച്ച സകാമോട്ടോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു


എന്തുകൊണ്ടാണ് മാറ്റം സംഭവിച്ചത്?

ഒരു കമ്പനിക്ക് വേണ്ടി സ്വയം ജീവന്‍ ത്യജിക്കേണ്ടതില്ലെന്ന് യുവാക്കള്‍ തീരുമാനിക്കുകയാണെന്ന് ഹൊക്കൈഡോ ബങ്കിയോ സര്‍വകലാശാലയിലെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് മീഡിയ പ്രൊഫസറായ മക്കോട്ടോ വടാനബെ പറഞ്ഞു. ഇത് വളരെ ബുദ്ധിപരമായ നടപടിയാണെന്ന് ഞാന്‍ കരുതുന്നു.


തലമുറകളുടെ മാറ്റമാണ് ഈ മാറ്റത്തിന് കാരണം. 1970 കളിലും 1980 കളിലും ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയുണ്ടായി, കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നതിനനുസരിച്ച് അവര്‍ കൂടുതല്‍ സമ്പാദിച്ചു


എന്നാല്‍ ഇപ്പോള്‍ ജോലി കിട്ടാന്‍ എളുപ്പമാണ്. അതുകൊണ്ടാണ് ജപ്പാനിലെ യുവാക്കള്‍ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment