/sathyam/media/media_files/2026/03/02/untitled-2026-03-02-09-38-35.jpg)
ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ മധ്യേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു. ഇറാനുനേരെയുള്ള അമേരിക്കന്‍-ഇസ്രായേല്‍ സംയുക്ത ആക്രമണം തുടരുകയാണ്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിന്റെ 'ഹൃദയഭാഗത്ത്' അതിശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.
അതേസമയം, തങ്ങളുടെ നേതാവിന്റെ വധത്തിന് തിരിച്ചടിയായി ഇസ്രായേലിന് നേരെയും ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ വ്യാപിപ്പിച്ചു.
ഇസ്രായേല്‍-അമേരിക്കന്‍ ആക്രമണത്തില്‍ അലി ഖമേനിയും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടു. ഇത് ഇറാന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണ്. എന്നാല്‍ ഇറാനില്‍ ഉടന്‍ ഒരു ഭരണമാറ്റം ഉണ്ടാകുമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സന്ദേഹം പ്രകടിപ്പിക്കുന്നു.
നഗരത്തിനുള്ളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ പുതിയ ആക്രമണ പരമ്പരകള്‍. ടെഹ്റാനിന്റെ ഉള്‍പ്രദേശങ്ങളില്‍ വരെ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ തിരിച്ചടി തുടരുകയാണെങ്കില്‍ ഇതുവരെ കാണാത്തത്ര വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.
അമേരിക്കന്‍ സൈനിക താവളങ്ങളുള്ള ദുബായ്, ദോഹ, മനാമ തുടങ്ങിയ നഗരങ്ങളില്‍ ഞായറാഴ്ച പുതിയ സ്‌ഫോടനങ്ങള്‍ കേട്ടു. ഇറാന്റെ തിരിച്ചടി ഈ നഗരങ്ങളെയും ബാധിച്ചിരിക്കുകയാണ്.
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായ ദുബായ് ഉള്‍പ്പെടെയുള്ളവ അടച്ചിട്ടതോടെ ആഗോള വ്യോമയാന മേഖല വര്‍ഷങ്ങളിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us