സയണിസ്റ്റ് ശത്രു വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. വലിയ കുറ്റമാണ്. ഇത് ശിക്ഷിക്കപ്പെടണം, ശിക്ഷിക്കപ്പെടുകയും ചെയ്യും. അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച് ഖമേനി

തെഹ്റാന്‍, കെര്‍മന്‍ഷാ, ഹമേദാന്‍ എന്നിവിടങ്ങളില്‍ 20 ഫൈറ്റര്‍ ജെറ്റുകള്‍ ഇസ്രായേല്‍ വിന്യസിച്ചതായും റിപ്പോര്‍ട്ടുണ്ട്

New Update
Untitledtrrummpp

ടെഹ്റാന്‍: ഇസ്രായേലിനുള്ള ശിക്ഷ തുടരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. 
അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെയായിരുന്നു പ്രതികരണം. 

Advertisment

'സയണിസ്റ്റ് ശത്രു വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. വലിയ കുറ്റം. അത് ശിക്ഷിക്കപ്പെടണം, ശിക്ഷിക്കപ്പെടുകയാണ്,' എന്നാണ് ഖമേനി പ്രസ്താവിച്ചത്.


അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാനും ഇസ്രായേലും തമ്മില്‍ കടുത്ത ആക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ രണ്ട് മണിക്കൂറായി ടെഹ്റാനില്‍ ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


ടെഹ്റാന്റെ തെക്ക് കിഴക്കെ പാര്‍ച്ചിനിലെ സൈനിക കേന്ദ്രം ഇസ്രായേല്‍ ലക്ഷ്യമാക്കി ആക്രമിച്ചു. തെഹ്റാന്‍, കെര്‍മന്‍ഷാ, ഹമേദാന്‍ എന്നിവിടങ്ങളില്‍ 20 ഫൈറ്റര്‍ ജെറ്റുകള്‍ ഇസ്രായേല്‍ വിന്യസിച്ചതായും റിപ്പോര്‍ട്ടുണ്ട്