ഖൊമേനിയെ വധിക്കാൻ ഇസ്രായേൽ പ്രയോഗിച്ചത് 'ബ്ലൂ സ്പാരോ' മിസൈൽ? പശ്ചിമേഷ്യയെ നടുക്കിയ ആക്രമണത്തിന്റെ നിർണ്ണായക വിവരങ്ങൾ പുറത്ത്

1,000 കിലോമീറ്റര്‍ അകലെ നിന്ന് പോലും ഒരു ചെറിയ ലക്ഷ്യത്തെപ്പോലും പിഴവില്ലാതെ തകര്‍ക്കാന്‍ ഈ മിസൈലിന് ശേഷിയുണ്ട്.

New Update
Untitled

ടെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയെ വധിക്കാന്‍ ഇസ്രായേല്‍ അത്യാധുനിക 'ബ്ലൂ സ്പാരോ' മിസൈലുകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍.

Advertisment

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ടെഹ്റാനില്‍ നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഖൊമേനി കൊല്ലപ്പെട്ടത്. ഇറാഖിലെ വ്യോമപാതയില്‍ നിന്ന് ഈ മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഇസ്രായേലിന്റെ പങ്കാളിത്തം ശരിവെക്കുന്ന തെളിവായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.


ഇസ്രായേലിലെ പ്രമുഖ പ്രതിരോധ കമ്പനിയായ 'റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ്' വികസിപ്പിച്ചെടുത്ത അത്യാധുനിക മിസൈലാണിത്. ഇതിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്:

1,000 കിലോമീറ്റര്‍ അകലെ നിന്ന് പോലും ഒരു ചെറിയ ലക്ഷ്യത്തെപ്പോലും പിഴവില്ലാതെ തകര്‍ക്കാന്‍ ഈ മിസൈലിന് ശേഷിയുണ്ട്.


യുദ്ധവിമാനങ്ങളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലാണിത്. ഇത് ആക്രമണത്തിന്റെ വേഗതയും പ്രഹരശേഷിയും വര്‍ദ്ധിപ്പിക്കുന്നു.


തുടക്കത്തില്‍ ഇസ്രായേലിന്റെ 'ആരോ' വ്യോമ പ്രതിരോധ സംവിധാനം പരീക്ഷിക്കുന്നതിനായുള്ള ഒരു ലക്ഷ്യ മിസൈലായാണ് ഇത് രൂപകല്‍പ്പന ചെയ്തത്. പിന്നീട് ഇതിനെ കരുത്തുറ്റ ഒരായുധമായി മാറ്റുകയായിരുന്നു.

Advertisment