സ്ഫോടന ശബ്ദത്തിൽ ജറുസലേമും ടെൽ അവീവും നടുങ്ങി, ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഇറാൻ വീണ്ടും ഇസ്രായേലിനെ ആക്രമിച്ചു; 3 പേർ കൊല്ലപ്പെട്ടു

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ ഇസ്രായേല്‍ വ്യോമാക്രമണം നിര്‍ത്തിയാല്‍ ഇറാനും ആക്രമണം നിര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

New Update
Untitledirancies

ജറുസലേം: ഇറാനില്‍ നിന്ന് മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇസ്രായേല്‍ സൈന്യം ചൊവ്വാഴ്ച പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജറുസലേമിലും ടെല്‍ അവീവിലും ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment

ബീര്‍ഷെബയിലെയും മറ്റ് കേന്ദ്രങ്ങളിലും ഇറാനിയന്‍ മിസൈലുകള്‍ പതിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഈ ആക്രമണത്തില്‍ കുറഞ്ഞത് 3 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സമയത്താണ് ഈ ആക്രമണം നടന്നത്, അതിനാല്‍ തന്നെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.


 ഇറാനില്‍ നിന്ന് മിസൈലുകള്‍ തൊടുത്തുവിട്ടതോടെ രാജ്യമെമ്പാടും സൈറണ്‍ ശബ്ദങ്ങള്‍ മുഴങ്ങി, ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ ഇസ്രായേല്‍ സൈന്യം നിര്‍ദ്ദേശിച്ചു.

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ ഇസ്രായേല്‍ വ്യോമാക്രമണം നിര്‍ത്തിയാല്‍ ഇറാനും ആക്രമണം നിര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഈ പുതിയ മിസൈല്‍ ആക്രമണം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. ഇസ്രായേല്‍ സൈന്യം ഏത് തരത്തിലുള്ള ആക്രമണത്തിനും ശക്തമായി പ്രതികരിക്കുമെന്ന് അറിയിച്ചു

 

Advertisment