ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ഇഷ്ടികയും കല്ലും ഉപയോഗിച്ച് ആക്രമണം; 20 പേർക്ക് പരിക്ക്

ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍ സംഭവത്തിന്റെ വീഡിയോ പങ്കിട്ടു, രാജ്യത്ത് ഗായകര്‍ക്കും കലാകാരന്മാര്‍ക്കും നേരെയുള്ള ആക്രമണങ്ങളുടെ എണ്ണം എടുത്തുകാണിച്ചു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ധാക്ക: ബംഗ്ലാദേശില്‍ തുടരുന്ന കലാപങ്ങള്‍ക്കിടയില്‍ ജനക്കൂട്ടം ഫരീദ്പൂരില്‍ നടത്താനിരുന്ന പരിപാടി വേദിയിലേക്ക് അതിക്രമിച്ചു കയറിയതിനെ തുടര്‍ന്ന് പ്രശസ്ത ഗായകന്‍ ജെയിംസിന്റെ സംഗീത പരിപാടി റദ്ദാക്കി. 

Advertisment

വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. പെട്ടെന്ന് ഒരു ജനക്കൂട്ടം വേദിയിലേക്ക് കയറി കച്ചേരിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ കല്ലുകളും ഇഷ്ടികകളും എറിയാന്‍ തുടങ്ങി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആളുകള്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ സംഗീത പരിപാടി റദ്ദാക്കി. 


ബംഗ്ലാദേശി പിന്നണി ഗായകനും, ഗിറ്റാറിസ്റ്റും, ഗാനരചയിതാവുമാണ് ജെയിംസ്, നിരവധി ഹിന്ദി സിനിമകള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ അദ്ദേഹം വളരെ ജനപ്രിയനാണ്.  

ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍ സംഭവത്തിന്റെ വീഡിയോ പങ്കിട്ടു, രാജ്യത്ത് ഗായകര്‍ക്കും കലാകാരന്മാര്‍ക്കും നേരെയുള്ള ആക്രമണങ്ങളുടെ എണ്ണം എടുത്തുകാണിച്ചു.


'സാംസ്‌കാരിക കേന്ദ്രമായ ഛായാനൗട്ട് കത്തിച്ചുകളഞ്ഞു. സംഗീതം, നാടകം, നൃത്തം, പാരായണം, നാടോടി സംസ്‌കാരം എന്നിവയുടെ പ്രോത്സാഹനത്തിലൂടെ മതേതരവും പുരോഗമനപരവുമായ അവബോധം വളര്‍ത്തുന്നതിനായി നിര്‍മ്മിച്ച സംഘടനയായ ഉദിച്ചിയും കത്തിച്ചുകളഞ്ഞു,' അവര്‍ പറഞ്ഞു.


കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉസ്താദ് അല്ലാവുദ്ദീന്‍ ഖാന്റെ ചെറുമകന്‍ സിറാജ് അലി ഖാന്റെ ധാക്കയില്‍ വന്നിരുന്നുവെന്നും എന്നാല്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെന്നും 'കലാകാരന്മാരും സംഗീതവും സാംസ്‌കാരിക സ്ഥാപനങ്ങളും സുരക്ഷിതമാകുന്നതുവരെ' ബംഗ്ലാദേശിലേക്ക് മടങ്ങില്ലെന്നും നസ്രീന്‍ പറഞ്ഞു.

Advertisment