വാഷിംഗ്ടണ്‍: ക്യാപിറ്റല്‍ വണ്‍ അരീനയില്‍ നടന്ന ഡോണള്‍ഡ് ട്രംപിന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ടെസ്‍ല സിഇഒയും കോടീശ്വരനുമായ ഇലോണ്‍ മസ്ക് കാണിച്ച ആംഗ്യങ്ങള്‍ വിവാദമാകുന്നു.
'നാസി സല്യൂട്ടിന്' സമാനമായ ആംഗ്യമാണ് മസ്കിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമര്‍ശനം. "ഇതൊരു സാധാരണ വിജയമായിരുന്നില്ല. മനുഷ്യ നാഗരികതയുടെ പാതയിൽ ഇത് ശരിക്കും പ്രാധാന്യമർഹിക്കുന്നതാണ്. നന്ദി,"
എന്ന് പറഞ്ഞുകൊണ്ട് മസ്ക് വലതു കൈ നെഞ്ചിൽ അടിച്ച് വിരലുകൾ വായുവില്‍ ഉയര്‍ത്തി തൻ്റെ കൈ മുകളിലേക്ക് ഒരു വശത്തേക്ക് നീട്ടി ട്രംപ് അനുകൂലികളെ അഭിസംബോധന ചെയ്തു. ഈ ആംഗ്യമാണ് ഇപ്പോൾ വിവാദത്തിന് തിരി തെളിച്ചത്.
എന്നാൽ തന്റെ നാസി സല്യൂട്ട് വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. തന്റെ വിമര്‍ശകര്‍ക്ക് മികച്ച വൃത്തികെട്ട തന്ത്രങ്ങള്‍ ആവശ്യമാണെന്നാണ് ഈ വിമര്‍ശനങ്ങള്‍ക്ക് മസ്‌ക് നല്‍കിയ മറുപടി. 'എല്ലാവരും ഹിറ്റ്‌ലറാ'ണെന്ന ആക്രമണം എപ്പോഴും ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മസ്‌കിന്റെ പ്രസംഗവും സല്യൂട്ടും വലിയ രീതിയില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. നിരവധിപ്പേരാണ് മസ്‌കിനെതിരെ രംഗത്തെത്തിയത്. മസ്‌ക് കാണിച്ചത് നാസി സല്യൂട്ട് തന്നെയാണെന്നും അല്ലെന്നുമുള്ള രണ്ട് വാദങ്ങളാണ് ഉയർന്നത്.