ട്രംപും സെലെൻസ്കിയും തമ്മിലുള്ള തർക്കം; അമേരിക്കൻ ഭീഷണിക്കു മുന്നിൽ ഉക്രെയ്ന് മുട്ടിടിക്കുന്നു. ആശ്വാസം റഷ്യയ്ക്കോ?

ഇതിനുമുമ്പ് ഒരു അമേരിക്കൻ പ്രസിഡൻ്റും തങ്ങളുടെ ഒരു വിശിഷ്ടാതിഥിയേയും ഇത്രയധികം ആക്രമിച്ചിട്ടില്ലെന്ന് അമേരിക്കൻ മാധ്യമങ്ങളിൾ വ്യക്തമാക്കി. 

New Update
 Zelensky's Oval Office Meeting Turned into a Showdown With Trump

ന്യൂയോർക്ക്: വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഉക്രേനിയൻ പ്രസിഡൻ്റ് വ്ളാഡിമർ സെലെൻസ്‌കിയും തമ്മിലുണ്ടായ വാദപ്രതിവാദം ലോകംമുഴുവൻ ചർച്ചചെയ്യുകയാണ്. 

Advertisment

ഇതിനുമുമ്പ് ഒരു അമേരിക്കൻ പ്രസിഡൻ്റും തങ്ങളുടെ ഒരു വിശിഷ്ടാതിഥിയേയും ഇത്രയധികം ആക്രമിച്ചിട്ടില്ലെന്ന് അമേരിക്കൻ മാധ്യമങ്ങളിൾ വ്യക്തമാക്കി. 


ട്രംപിൻ്റെ നിലപാടിൽ സെലെൻസ്‌കിയും പൊട്ടിത്തെറിച്ചു. ഉക്രെയ്നുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപും ഭീഷണിപ്പെടുത്തി. 


സെലെൻസ്‌കിയുടെ യുഎസ് സന്ദർശന അപ്പാടെ തകർന്നതിനാൽ ഉക്രെയ്ൻ ഇനി എന്തു ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ സംശയം. 

റഷ്യയെ ദുർബലപ്പെടുത്താൻ മുൻ യുഎസ് പ്രസിഡൻ്റ് ബൈഡൻ ഉക്രെയ്‌നെ ഒരു കരുവായി ഉപയോഗിച്ചു എന്ന വാദവും ഇപ്പോൾ ഉയരുന്നുണ്ട്. 


ഈ ഘട്ടത്തിൽ സെലെൻസ്‌കി പുടിനുമായി ഏറ്റുമുട്ടി, എന്നാൽ ഡൊണാൾഡ് ട്രംപ് എത്തിയതോടെ എല്ലാം മാറി. 


സെലെൻസ്‌കി പുടിനുമായി ഒരു കരാറിൽ ഏർപ്പെടണമെന്ന് ട്രംപ് ആഗ്രഹിക്കുന്നു, അദ്ദേഹം അങ്ങനെ ചെയ്തില്ലെങ്കിൽ അമേരിക്കയുടെ സഹായം അവസാനിപ്പിച്ചേക്കും. ഇപ്പോൾ ഏറ്റവും വലിയ ചോദ്യം ഉക്രെയ്നിന് എന്ത് സംഭവിക്കും എന്നതാണ്. 

Advertisment