ന്യൂയോർക്ക്: ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനം വിലക്കി ട്രംപ് ഭരണകൂടം.
നിലവിലുള്ള വിദേശി വിദ്യാർഥികൾ മറ്റ് സർവകലാശാലകളിലേക്ക് മാറണമെന്നാണ് നിർദേശം. പാലിക്കാത്തവരുടെ വിദ്യാർഥി വിസ റദ്ദാക്കുമെന്നും ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകി.
എന്നാൽ ട്രംപിന്റെ നടപടി നിയമാനുസൃതമല്ലെന്ന് ഹാർവഡ് സർവകലാശാല പ്രതികരിച്ചു.
ഹാർവഡ് സർവകലാശാലയിലെ മൊത്തം വിദ്യാർഥികളിൽ 27 ശതമാനം ലോകത്തെ 140-ഓളം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ്.
ഇന്ത്യയിൽ നിന്നടക്കം നിരവധി വിദ്യാർഥികൾ ഹാർവഡിൽ പഠിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം 6700 വിദേശ വിദ്യാർത്ഥികളാണ് ഹാർവാഡിൽ പ്രവേശനം നേടിയിട്ടുള്ളത്.
നേരത്തെ ഹാർവാഡ് സർവകലാശാലയ്ക്കുള്ള സർക്കാർ ധനസഹായം അമേരിക്കൻ പ്രസിഡന്റ് ട്രംപ് നിർത്തിയിരുന്നു.