ബംഗ്ലാദേശ് കലാപം: ഉസ്മാൻ ഹാദി കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം മറ്റൊരു യുവ നേതാവിന്റെ തലയ്ക്ക് വെടിയേറ്റു

ബംഗ്ലാദേശ് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ ഖുല്‍ന ഡിവിഷണല്‍ മേധാവി മൊട്ടാലെബ് സിക്ദാറാണ് യുവ നേതാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, ഇദ്ദേഹത്തിന്റെ തലയ്ക്ക് വെടിയേറ്റു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

ധാക്ക: ബംഗ്ലാദേശില്‍ അശാന്തിക്ക് കാരണമായ ഷെരീഫ് ഒസ്മാന്‍ ബിന്‍ ഹാദിയുടെ കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് ശേഷം, തിങ്കളാഴ്ച അയല്‍രാജ്യത്ത് മറ്റൊരു യുവ നേതാവിന് വെടിയേറ്റു.

Advertisment

ബംഗ്ലാദേശ് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ ഖുല്‍ന ഡിവിഷണല്‍ മേധാവി മൊട്ടാലെബ് സിക്ദാറാണ് യുവ നേതാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്, ഇദ്ദേഹത്തിന്റെ തലയ്ക്ക് വെടിയേറ്റു.

തലയുടെ ഇടതുവശത്താണ് വെടിയേറ്റത്. സിക്ദാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ് ചികിത്സയിലാണ് അദ്ദേഹം.


പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ പ്രതിഷേധങ്ങളില്‍ പ്രധാന പങ്കുവഹിച്ച ഇങ്ക്വിലാബ് മോഞ്ചോയുടെ സ്ഥാപകനാണ് 32 കാരനായ ഹാദി. ഫെബ്രുവരി 12 ന് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയിട്ടിരുന്ന ഹാദി ഈ മാസം ആദ്യം ധാക്കയില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് തലയ്ക്ക് വെടിയേറ്റത്.


ഹാദിയെ സിംഗപ്പൂരിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞയാഴ്ച അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മരണം ബംഗ്ലാദേശിലുടനീളം വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.


ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തതായി അദ്ദേഹത്തിന്റെ അനുയായികള്‍ ആരോപിച്ചു, അവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കൊലയാളികളുടെ സ്ഥാനം സംബന്ധിച്ച് 'പ്രത്യേക വിവരങ്ങള്‍' തങ്ങള്‍ക്ക് ലഭ്യമല്ലെന്ന് ബംഗ്ലാദേശ് പോലീസ് പറഞ്ഞു. 


അതേസമയം, ശനിയാഴ്ച മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷയിലാണ് ഹാദിയുടെ സംസ്‌കാരം നടന്നത്. ഹാദിയുടെ കൊലയാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് യൂനുസ് വാഗ്ദാനം ചെയ്തിരുന്നു.

Advertisment