പഹൽഗാം ഭീകരാക്രമണം: ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാൻ ഗൾഫ് സഖ്യകക്ഷികളുടെ സഹായം തേടി പാകിസ്ഥാൻ

 ആക്രമണത്തിന് പാകിസ്ഥാനെ കുറ്റപ്പെടുത്തി ഇന്ത്യ രംഗത്തെത്തിയെങ്കിലും ഇസ്ലാമാബാദ് ഈ ആരോപണം ശക്തമായി നിഷേധിക്കുന്നു.

New Update
Pak

ജമ്മു: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനിടയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിനിധികളുമായി പിന്തുണ തേടി കൂടിക്കാഴ്ച നടത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.

Advertisment

സൗദി, കുവൈറ്റ്, യുഎഇ അംബാസഡര്‍മാരുമായുള്ള പ്രത്യേക കൂടിക്കാഴ്ചകളില്‍, ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തെക്കുറിച്ചുള്ള ഇസ്ലാമാബാദിന്റെ നിലപാട് ഷെഹ്ബാസ് ഷെരീഫ് വിശദീകരിച്ചു.


 ആക്രമണത്തിന് പാകിസ്ഥാനെ കുറ്റപ്പെടുത്തി ഇന്ത്യ രംഗത്തെത്തിയെങ്കിലും ഇസ്ലാമാബാദ് ഈ ആരോപണം ശക്തമായി നിഷേധിക്കുന്നു.

പഹല്‍ഗാം വിനോദസഞ്ചാരി ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് ആരോപിച്ച് ഇന്ത്യ സൈനിക നടപടി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഒരു പാകിസ്ഥാന്‍ മന്ത്രി അവകാശപ്പെട്ടിരുന്നു.

ഇതിന് ശേഷം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനും യുഎസ് ഉദ്യോഗസ്ഥരില്‍ നിന്നും മറ്റ് നയതന്ത്രജ്ഞരില്‍ നിന്നും കോളുകള്‍ ലഭിച്ചതായി ഷെരീഫിന്റെ ഓഫീസും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.