പാകിസ്ഥാന് ജെഎഫ്-17 ജെറ്റ് എഞ്ചിനുകൾ വിൽക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് റഷ്യൻ വിദഗ്ധർ

ഇസ്ലാമാബാദുമായി മോസ്‌കോയുടെ സൈനിക സഹകരണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് ഈ പരാമര്‍ശം.

New Update
Untitled

ഡല്‍ഹി: ജെഎഫ്-17 യുദ്ധവിമാനങ്ങളില്‍ ഉപയോഗിക്കുന്നതിനായി പാകിസ്ഥാന് ആര്‍ഡി-93 എഞ്ചിനുകള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് റഷ്യന്‍ പ്രതിരോധ വിദഗ്ധര്‍.

Advertisment

ഇസ്ലാമാബാദുമായി മോസ്‌കോയുടെ സൈനിക സഹകരണത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് ഈ പരാമര്‍ശം.


പാകിസ്ഥാന് എഞ്ചിനുകള്‍ നല്‍കാന്‍ റഷ്യ സമ്മതിച്ചതായി ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല 'എന്നാല്‍ ജെഎഫ്-17 ന് റഷ്യ എഞ്ചിനുകള്‍ നല്‍കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍, അത് ഇന്ത്യയ്ക്ക് രണ്ട് തരത്തില്‍ ഗുണം ചെയ്യും,' മോസ്‌കോയിലെ പ്രിമാകോവ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മേധാവി പ്യോട്ടര്‍ ടോപിച്കനോവ് പറഞ്ഞു.


'ഒന്നാമതായി, ചൈനയും പാകിസ്ഥാനും ഇതുവരെ റഷ്യന്‍ നിര്‍മ്മിത എഞ്ചിന്‍ മാറ്റിസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഇത് കാണിക്കുന്നത്.

രണ്ടാമതായി, പുതിയ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് പരിചിതവും പ്രവചനാതീതവുമായിരിക്കും, പ്രത്യേകിച്ചും അവര്‍ ഒരേ എഞ്ചിന്‍ പങ്കിടുന്നതിനാലും 2025 മെയ് മാസത്തിലെ പ്രതിസന്ധിയില്‍ ജെഎഫ്-17 ന്റെ പ്രവര്‍ത്തന ഉപയോഗം ഇന്ത്യ നിരീക്ഷിച്ചതിനാലും,' അദ്ദേഹം പിടിഐയോട് പറഞ്ഞു.

Advertisment