അഫ്ഗാനിസ്ഥാനു വേണ്ടി ഞങ്ങള്‍ വലിയ ത്യാഗങ്ങള്‍ ചെയ്തു, പക്ഷേ അവര്‍ ഒരിക്കലും ഞങ്ങളോടൊപ്പം നിന്നില്ല. അഫ്ഗാനികൾ എപ്പോഴും ഇന്ത്യയെ പിന്തുണച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ

അഫ്ഗാനികള്‍ ചരിത്രപരമായി ഇന്ത്യയുമായി കൂടുതല്‍ അടുക്കുകയും പാകിസ്ഥാനോട് ശത്രുത പുലര്‍ത്തുകയും ചെയ്തുവെന്ന് ആസിഫ് ആരോപിച്ചു.

New Update
Untitled

ഡല്‍ഹി: അഫ്ഗാനികള്‍ എപ്പോഴും ഇന്ത്യയ്ക്കൊപ്പം നിന്നിട്ടുണ്ട് എന്ന് അവകാശപ്പെട്ടുകൊണ്ട് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വീണ്ടും വിവാദത്തിന് തിരികൊളുത്തി. 

Advertisment

ഇസ്ലാമാബാദ് പതിറ്റാണ്ടുകളായി അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയിട്ടും, അഫ്ഗാനികള്‍ ചരിത്രപരമായി ഇന്ത്യയുമായി കൂടുതല്‍ അടുക്കുകയും പാകിസ്ഥാനോട് ശത്രുത പുലര്‍ത്തുകയും ചെയ്തുവെന്ന് ആസിഫ് ആരോപിച്ചു.


തന്റെ രാജ്യത്തെ മുന്‍ സര്‍ക്കാരുകളെ വിമര്‍ശിച്ച ആസിഫ്, ദശലക്ഷക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കാനുള്ള പാകിസ്ഥാന്‍ തീരുമാനം അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് പറഞ്ഞു.


'അഫ്ഗാനിസ്ഥാനു വേണ്ടി ഞങ്ങള്‍ വലിയ ത്യാഗങ്ങള്‍ ചെയ്തു, പക്ഷേ അവര്‍ ഒരിക്കലും ഞങ്ങളോടൊപ്പം നിന്നില്ല,'' പാകിസ്ഥാന്റെ ഉദാരത സല്‍സ്വഭാവമായി മാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment