ഇന്ത്യ പാകിസ്ഥാനെതിരായി എടുത്ത നടപടികള്‍ സിംല കരാറിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതില്‍ കലാശിച്ചുവെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

1971-ലെ യുദ്ധത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സിംല കരാര്‍ ഒപ്പുവച്ചത്, ഉഭയകക്ഷി ബന്ധങ്ങളെ നിയന്ത്രിക്കുന്നതിനുള്ള തത്വങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

New Update
pakistan

ഡല്‍ഹി: ഇന്ത്യ പാകിസ്ഥാനെതിരായി എടുത്ത നടപടികള്‍ സിംല കരാറിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതില്‍ കലാശിച്ചുവെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. മൂന്നാം കക്ഷിയോ ലോക ബാങ്കോ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ കരാര്‍ ഉഭയകക്ഷി ആയിരുന്നുവെന്ന് ആസിഫ് ചാനലിനോട് പറഞ്ഞു.

Advertisment

സിംല കരാര്‍ അവസാനിപ്പിക്കുന്നത് ഇസ്ലാമാബാദിന് പരിഗണിക്കാമെന്നും അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള നിയന്ത്രണ രേഖ ഒരു വെടിനിര്‍ത്തല്‍ രേഖയായി മാറുമെന്നും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി സൂചിപ്പിച്ചു.


പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ച ശിക്ഷാ നടപടികളെത്തുടര്‍ന്ന് സിംല കരാര്‍ അവസാനിപ്പിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തുക മാത്രമാണ് ചെയ്തത്. എന്നാല്‍ ചരിത്രപരമായ കരാര്‍ റദ്ദാക്കാനുള്ള ഒരു നീക്കവും പിന്നീട് ഉണ്ടായില്ല.


1971-ലെ യുദ്ധത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സിംല കരാര്‍ ഒപ്പുവച്ചത്, ഉഭയകക്ഷി ബന്ധങ്ങളെ നിയന്ത്രിക്കുന്നതിനുള്ള തത്വങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. മെയ് 7 ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ കൃത്യമായ ആക്രമണം നടത്തി. 


മെയ് 8, 9, 10 തീയതികളില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. പാകിസ്ഥാന്‍ നടപടികള്‍ക്ക് ഇന്ത്യന്‍ പക്ഷം ശക്തമായി മറുപടി നല്‍കി.


മെയ് 10 ന് ഇരുവിഭാഗത്തിന്റെയും സൈനിക നടപടികളുടെ ഡയറക്ടര്‍ ജനറല്‍മാര്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് സൈനിക നടപടികള്‍ നിര്‍ത്തലാക്കുന്നതിനുള്ള ധാരണയോടെ ഇരുപക്ഷവും തമ്മിലുള്ള ശത്രുത അവസാനിച്ചു.