പ്രതിരോധിക്കാൻ ടെഹ്‌റാനു അവകാശമുണ്ട്: ഇറാൻ ആണവ കേന്ദ്രങ്ങളിലെ അമേരിക്കയുടെ ആക്രമണത്തെ അപലപിച്ച് പാക്കിസ്ഥാൻ

ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ പ്രകാരം ഇറാനിന് സ്വയം പ്രതിരോധിക്കാന്‍ എല്ലാ അവകാശവും ഉണ്ടെന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്.

New Update
Untitledtrrummpp

ഇസ്ലാമാബാദ്:   ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വാഷിംഗ്ടണ്‍ നടത്തിയ സൈനിക ആക്രമണങ്ങളെ പാകിസ്ഥാന്‍ ശക്തമായി വിമര്‍ശിച്ചു.

Advertisment

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ 'നിര്‍ണ്ണായക നയതന്ത്ര ഇടപെടലിന്' അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിക്കുകയും 2026 ലെ സമാധാന നോബല്‍ സമ്മാനത്തിന് അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ് വിമര്‍ശനം. 


'യുഎസ് നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുന്നു,' എന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അവരുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. 

ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ പ്രകാരം ഇറാനിന് സ്വയം പ്രതിരോധിക്കാന്‍ എല്ലാ അവകാശവും ഉണ്ടെന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഞായറാഴ്ച പുലര്‍ച്ചെയാണ് ഇറാനിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയത്.


ടെഹ്റാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ക്കാണ് ഈ ആക്രമണങ്ങള്‍ നടന്നത്. ഇറാന്റെ ആണവ ശേഷി ദുര്‍ബലപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.