ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഭീകരൻ്റെ ശവകുടീരത്തിൽ ആദരവുമായി പാക് സൈനിക ഉദ്യോഗസ്ഥർ

1999ലെ ഐസി-814 വിമാനം റാഞ്ചിയ സംഭവത്തിലും 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിലും ബന്ധമുള്ള ഒരു ലഷ്‌കര്‍-ഇ-ത്വയ്ബ അംഗമായിരുന്നു മുദാസിര്‍

New Update
Untitledtrmp

ഡല്‍ഹി: പാകിസ്ഥാന് ഭീകര സംഘടനകളുമായുള്ള ആഴത്തിലുള്ള ബന്ധം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന സംഭവമാണിത്.


Advertisment

ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഒരു ലഷ്‌കര്‍-ഇ-ത്വയ്ബ (എല്‍ഇടി) ഭീകരന്റെ ശവകുടീരത്തില്‍ പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരും മുതിര്‍ന്ന സിവില്‍ ഉദ്യോഗസ്ഥരും പരസ്യമായി ആദരം അര്‍പ്പിച്ചു.


ഓഗസ്റ്റ് 14-ന് പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തില്‍, ലാഹോര്‍ ഡിവിഷന്‍ മേജര്‍ ജനറല്‍ റാവോ ഇമ്രാന്‍ സര്‍താജ്, ഫെഡറല്‍ മന്ത്രി മാലിക് റാഷിദ് അഹമ്മദ് ഖാന്‍, കാസൂര്‍ ജില്ലാ പോലീസ് ഓഫീസര്‍ മുഹമ്മദ് ഈസ ഖാന്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഇമ്രാന്‍ അലി എന്നിവര്‍ ലാഹോറിലെ മുരിദ്‌കെയിലുള്ള മുദാസിര്‍ അഹമ്മദിന്റെ ശവകുടീരം സന്ദര്‍ശിച്ചു.


1999ലെ ഐസി-814 വിമാനം റാഞ്ചിയ സംഭവത്തിലും 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിലും ബന്ധമുള്ള ഒരു ലഷ്‌കര്‍-ഇ-ത്വയ്ബ അംഗമായിരുന്നു മുദാസിര്‍. ലഷ്‌കര്‍-ഇ-ത്വയ്ബയുടെ ആസ്ഥാനമായ മാര്‍കസ് തയ്ബയെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളായിരുന്നു ഇയാള്‍.


മുദാസിര്‍ അഹമ്മദിന് പുറമെ, ഇന്ത്യ ഏറെ നാളായി അന്വേഷിച്ചുകൊണ്ടിരുന്ന മറ്റ് ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരരായ യൂസഫ് അസ്ഹര്‍, അബ്ദുല്‍ മാലിക് റൗഫ് എന്നിവരും ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇരുവരും ഇന്ത്യക്കെതിരായ പ്രധാന ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്മാരായിരുന്നു.

Advertisment