അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് നുഴഞ്ഞുകയറിയ 30 ഭീകരരെ വധിച്ചു. വന്‍ അവകാശവാദവുമായി പാക് സൈന്യം

സുരക്ഷാ സേനയുടെ കൃത്യമായ ഇടപെടലിലൂടെയാണ് എല്ലാ ഭീകരരും കൊല്ലപ്പെട്ടതെന്ന് ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചു.

New Update
Untitledtrmpp

ഡല്‍ഹി: അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്ന് പാകിസ്ഥാന്‍ പ്രവേശിക്കാന്‍ ശ്രമിച്ച 30 ഭീകരരെ വധിച്ചതായി പാകിസ്ഥാന്‍ സൈന്യം അറിയിച്ചു. ഈ സംഭവത്തില്‍, വടക്കന്‍ വസിറിസ്ഥാന്‍ ജില്ലയിലാണ് സുരക്ഷാ സേന ഭീകരരെ തടഞ്ഞത്.

Advertisment

ഈ ഭീകരര്‍ പാകിസ്ഥാന്‍ തീവ്രവാദ സംഘടനയായ തഹ്രീക്ക്-ഇ-താലിബാന്‍ പാകിസ്ഥാനുമായി ബന്ധമുള്ളവരാണെന്ന് സൈന്യം അവകാശപ്പെട്ടു.

സുരക്ഷാ സേനയുടെ കൃത്യമായ ഇടപെടലിലൂടെയാണ് എല്ലാ ഭീകരരും കൊല്ലപ്പെട്ടതെന്ന് ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചു.


വധിച്ച ഭീകരരില്‍ നിന്ന് വലിയ തോതില്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി സൈന്യം അറിയിച്ചു. ഭീകരാക്രമണങ്ങള്‍ക്കായി അഫ്ഗാന്‍ ഭൂഭാഗം ഉപയോഗിക്കുന്നത് തടയാന്‍ അഫ്ഗാന്‍ ഇടക്കാല സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പാകിസ്ഥാന്‍ സൈന്യം ആവശ്യപ്പെട്ടു.


2024-ല്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭീകരാക്രമണങ്ങള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. മാര്‍ച്ചില്‍, അഫ്ഗാന്‍ അതിര്‍ത്തിയില്‍ നടന്ന മറ്റൊരു പ്രധാന ഓപ്പറേഷനില്‍ 16 ഇസ്ലാമിക തീവ്രവാദികളെ പാകിസ്ഥാന്‍ സൈന്യം വധിച്ചിരുന്നു. 

Advertisment