അയോധ്യയിൽ നിർമ്മിക്കാൻ പോകുന്ന പുതിയ ബാബറി മസ്ജിദിന്റെ ആദ്യ ഇഷ്ടിക പാകുന്നത് പാക് സൈന്യമായിരിക്കും'. പാകിസ്ഥാൻ പാർലമെന്റിൽ ബാബറി മസ്ജിദിനെക്കുറിച്ച് പരാമർശിച്ച് വനിതാ എംപി

സിന്ധു നദിയിലെ വെള്ളത്തെക്കുറിച്ച് ബിലാവല്‍ ഭൂട്ടോ അടുത്തിടെ ഒരു പ്രകോപനപരമായ പ്രസ്താവന നടത്തിയിരുന്നു.

New Update
palwasha khan

ഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് ശേഷം ഇന്ത്യ സ്വീകരിച്ച നടപടികളില്‍ അസ്വസ്ഥരായ പാകിസ്ഥാന്‍ നേതാക്കള്‍ എല്ലാ ദിവസവും അനാവശ്യ പ്രസ്താവനകളും പ്രകോപനപരമായ പരാമര്‍ശങ്ങളും നടത്തുന്നുണ്ട്. അതേസമയം, പാകിസ്ഥാനില്‍ നിന്നുള്ള ഒരു വനിതാ എംപി പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ബാബറി മസ്ജിദിനെക്കുറിച്ച് പരാമര്‍ശിച്ചു.

Advertisment

വനിതാ എംപി പല്‍വാഷ ജയ് ഖാന്‍ പ്രകോപനപരമായ പ്രസ്താവന നടത്തി പുതിയ വിവാദത്തിന് തിരികൊളുത്തി. 'അയോധ്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ ബാബറി മസ്ജിദിന്റെ ആദ്യ ഇഷ്ടിക പാകുന്നത് പാക് സൈന്യമായിരിക്കും' എന്ന് അവര്‍ പറയുന്നു.


സിന്ധു നദിയിലെ വെള്ളത്തെക്കുറിച്ച് ബിലാവല്‍ ഭൂട്ടോ അടുത്തിടെ ഒരു പ്രകോപനപരമായ പ്രസ്താവന നടത്തിയിരുന്നു.

അദ്ദേഹത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) വനിതാ എംപി പല്‍വാഷ മുഹമ്മദ് സായ് ഖാനും പ്രകോപനപരമായ പ്രസ്താവന നടത്തിയിരിക്കുന്നു.

'അയോധ്യയില്‍ നിര്‍മ്മിക്കുന്ന പുതിയ ബാബറി മസ്ജിദിന്റെ ആദ്യ ഇഷ്ടിക പാകിസ്ഥാന്‍ സൈന്യം സ്ഥാപിക്കും, ആദ്യത്തെ ആസാന്‍ സൈനിക മേധാവി അസിം മുനീര്‍ നല്‍കും. അവര്‍ പറഞ്ഞു.


ഗുരുനാനാക് ദേവിന്റെ നാടായതിനാല്‍ സിഖ് സൈനികര്‍ പാകിസ്ഥാന്‍ ആക്രമിക്കില്ലെന്നും പല്‍വാഷ ഖാന്‍ അവകാശപ്പെട്ടു.


പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ഇന്‍ഫര്‍മേഷന്‍ സെക്രട്ടറിയും 2021 മുതല്‍ സെനറ്റ് അംഗവുമായ പല്‍വാഷ മുഹമ്മദ് സായ് ഖാന്‍ 2008 മുതല്‍ 2013 വരെ ദേശീയ അസംബ്ലി അംഗവുമാണ്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള വനിതാ സംവരണ സീറ്റില്‍ നിന്നാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.