Advertisment

ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് സിഖുകാരുടെ നിലനില്‍പ്പ് അപകടത്തില്‍. ഖാലിസ്ഥാനികളുടെ രോക്ഷത്തിന് ഇരയാകേണ്ടെങ്കില്‍ വീട്ടില്‍ തന്നെ ഇരിക്കൂക. ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ പേരില്‍ രാജ്നാഥ് സിംഗിന്റെ വസതിയിലേക്ക് വോയ്സ് മെസേജ്

ഖാലിസ്ഥാനി പ്രതിഷേധത്തിന്റെ ലക്ഷ്യമാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരുടെ വീടുകളില്‍ തന്നെ കഴിയണമെന്ന് എംപിമാര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്

New Update
pannun Untitledkumbjj

ഡല്‍ഹി: ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) ഇന്ത്യയ്ക്കെതിരെ കുപ്രചരണം നടത്തുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍.

Advertisment

കൂടാതെ യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ, അമേരിക്ക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യയിലെ പ്രധാന വ്യക്തികള്‍ക്കെതിരെ അടിസ്ഥാനരഹിതമായ കേസുകള്‍ ഫയല്‍ ചെയ്യുന്നുവെന്നും ആരോപിച്ചു. കേന്ദ്രസര്‍ക്കാരാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. 


കഴിഞ്ഞ വര്‍ഷം ജൂലൈ 22 ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിലെ ലാന്‍ഡ് ഫോണില്‍ റെക്കോര്‍ഡ് ചെയ്ത ശബ്ദ കുറിപ്പ് ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പന്നുവിന്റെ പേരിലാണ് ഈ ശബ്ദക്കുറിപ്പ് അയച്ചിരിക്കുന്നത്


ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് സിഖുകാരുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് ഇതില്‍ പറയുന്നു. ഖാലിസ്ഥാനി പ്രതിഷേധത്തിന്റെ ലക്ഷ്യമാകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരുടെ വീടുകളില്‍ തന്നെ കഴിയണമെന്ന് എംപിമാര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്.

അന്താരാഷ്ട്ര നമ്പറില്‍ നിന്നാണ് ഈ കുറിപ്പ് അയച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇതിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.


യുഎപിഎ ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. എസ്എഫ്ജെയെ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ മാസം ആദ്യം യുഎപിഎ ട്രിബ്യൂണല്‍ ഈ തീരുമാനം ശരിവച്ചു


പന്നു നല്‍കിയ സിവില്‍ കേസില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും റോ മുന്‍ മേധാവി സാമന്ത് ഗോയലിനും മറ്റു ചിലര്‍ക്കും യുഎസ് ജില്ലാ കോടതിയില്‍ നിന്നും സമന്‍സ് അയച്ചിരുന്നു.

തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് പന്നു ആവശ്യപ്പെട്ടിരുന്നത്. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 10 ന് ആഭ്യന്തര മന്ത്രാലയം പന്നുവിന്റെ വിലക്ക് 5 വര്‍ഷത്തേക്ക് കൂടി നീട്ടിയിരുന്നു.

Advertisment